Monday, December 9, 2019

ചതുർ യുഗങ്ങളും വേദാവിർഭാവവും

           കൽപാദിയിലെ വേദങ്ങളുടെ ആവിർഭാവം      

      

                           കൽപാദിയിൽ കൃതയുഗത്തിൽ മഹത്തായ ഒരു സംസ്കൃതി നില നിന്നിരുന്നു . ഭൂതലത്തിൽ ദേവന്മാരും മഹർഷിമാരും നിത്യേന പ്രത്യക്ഷപ്പെട്ട് മനുഷ്യരോടൊപ്പം ഇടപെടുകയും വേദങ്ങൾ ആവിര്ഭവിക്കുകയും ചെയ്തിരുന്ന കാലഘട്ടമായിരുന്നു അത് . അക്കാലത്തിലെ  ജനങ്ങൾ  , ബ്രഹ്‌മാവിന്റെ സന്താനങ്ങളായ മഹർഷിമാരുടെ   സന്താനങ്ങളും  വലിയ ഈശ്വരാംശത്തോട് കൂടി  പിറന്നവരുമായതിനാൽ  ഭൂമിയിൽ യാതൊരു കർത്തവ്യവും നിർവഹിക്കാനില്ലെന്ന ഭാവത്തിൽ  ശരീര ധർമങ്ങൾ പോലും ചെയ്യാതെ വളരെ കാലം   തപസ്സ്  തുടർന്നു  .  ആയിരക്കണക്കിന് വർഷങ്ങൾ അങ്ങനെ പോയി   . കാലവും കാലാവസ്ഥയും അത് അനുവദിച്ചിരുന്നു . പല ആയിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ തപസ്സ് തുടരാൻ കഴിയാത്ത വിധം ബാഹ്യ ആഭ്യന്തര പ്രകൃതികൾ അവരെ ഇളക്കി . വീണ്ടും അതെ നിലയിൽ തുടരുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ അവർ  കാലം  അവർക്കായി ഒരുക്കിയ രമ്യമായ പ്രകൃതിയിലേക്ക് ഇറങ്ങി . അവർക്ക് വിശപ്പും ദാഹവും മറ്റെല്ലാ ആവശ്യങ്ങളും ഉണ്ടായി . എന്നാൽ ദീർഘ കാലം തപസ്സ് ചെയ്തതിനാൽ അടക്കി വക്കപ്പെട്ട കർമേന്ദ്രിയങ്ങൾ ആദ്യമൊന്നും പ്രവർത്തി നിർവ്വഹിക്കുവാൻ ശക്തമായിരുന്നില്ല. അതിൽ അവരെ പ്രാപ്തരാക്കുന്നതിനായി  ദേവതകൾ അവരുടെ ഇന്ദ്രിയങ്ങളിൽ  കുടി  കൊണ്ടു  .  ആ മഹാ തപസ്‌വികളുടെ   നാവിൽ  നിന്നും ഉത്ഭവിച്ച വചനങ്ങൾ വേദങ്ങളായിരുന്നു . അപ്രകാരം വേദ വചനങ്ങൾ ഉദ്ഭവിച്ചപ്പോൾ ദേവതകൾ പ്രത്യക്ഷപ്പെട്ട് അതാത് ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള വരങ്ങൾ നൽകി  . പുതിയ പുതിയ ആവശ്യങ്ങൾ ഉണ്ടായപ്പോൾ പുതിയ വേദ ശ്ലോകങ്ങളും അവരിലൂടെ ആവിർഭവിച്ചു . നിത്യേനയെന്നോണം പ്രത്യക്ഷമാകുന്ന വിവിധ ദേവതകളോട് ആരാധന തോന്നിയപ്പോൾ അവരെ സ്തുതിക്കുന്ന വേദ വചനങ്ങളും ഉദ്ഭവിച്ചു  . ഇതെല്ലാം മുമ്പ് ഉണ്ടായ കൽപത്തിൽ കൃതായുഗങ്ങളിൽ ആവിർഭവിച്ച അതേ വേദ വചനങ്ങൾ തന്നെ ആയിരുന്നു . കാലം പിന്നെയും കുറെ കഴിഞ്ഞപ്പോൾ പ്രകൃതിയിൽ കൂടുതൽ വൈവിധ്യങ്ങൾ കണ്ടപ്പോൾ അവർക്ക് പരസ്പരം സംവദിക്കണമെന്ന തോന്നൽ ഉണ്ടായി . അങ്ങനെ അവർ ഭാഷ ഉപയോഗിച്ചു . അവരുടെ ഭാഷ പോലും സംസ്കൃതമായിരുന്നു .  അവർ യോജിച്ച് പ്രവർത്തിക്കുകയും അവർക്ക് അനുഭവപ്പെട്ട വേദ വചനങ്ങൾ പരസ്പരം  കൈമാറുകയും ചെയ്തു . അവർ പരസ്പരം ആര്യന്മാരെന്ന് വിളിച്ചു  . അവർ  പ്രജാപതിയെ പുരോഹിതനാക്കി  ആര്യ സംസ്കാരങ്ങൾ നിർവഹിച്ചു .  ആര്യന്മാർ  സാംസ്കാരികമായി ഉന്നതരായതിനാൽ   ആരും വേദങ്ങളെ ചോദ്യം ചെയ്യാതെ  പ്രമാണമായി അംഗീകരിച്ചു . 
 
 ആര്യന്മാരുടെ ഗോത്ര പാരമ്പരാ സൃഷ്ടി 

                           ഒരു പ്രത്യേക സാഹചര്യത്തിൽ കാല പ്രേരണ കൊണ്ട്  ആര്യന്മാർ   വേദങ്ങൾ പരീക്ഷണത്തിന് ഉപയോഗിച്ചു  . അവരുടെ ആവശ്യം പൂർണമല്ലെന്ന് മനസ്സിലാക്കിയ  ദേവന്മാർ ഒരല്പം ദുർലഭമായി . അതിൽ അല്പം ചകിതരായ ആര്യന്മാർ വീണ്ടും പുതിയ വേദവചനങ്ങൾ കൊണ്ട്   ദേവന്മാരോട്  അപേക്ഷിക്കുവാൻ തുടങ്ങി . അതിനാൽ വീണ്ടും ദേവതകൾ പ്രത്യക്ഷപ്പെട്ട്  അതാത് ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള ശക്തി പകർന്നു . അങ്ങനെ വേദങ്ങൾ മുഴുവനായി ഭൂമിയിൽ അവതരിപ്പിക്കപ്പെട്ടപ്പോഴേക്കും അവർ ഭാഷയിൽ നിപുണരായി . പ്രകൃതിയിൽ ആ സമയം സ്ത്രീ ലിംഗവിഭാഗങ്ങൾ സൃഷ്ടി കർത്താവിനാൽ ഉത്പന്നമായി . വേദം മുഴുവനായി ധരണിയിൽ പ്രത്യക്ഷമായപ്പോൾ ആര്യന്മാർ വിവാഹ സംസ്കാരത്തോട് കൂടി ഗാർഹസ്ഥ്യത്തിലേക്ക് പ്രവേശിച്ചു .  അവർ അവരവരുടെ ഗോത്രങ്ങൾ  നിശ്ചയിച്ച്  വിവിധ ദേശങ്ങളിൽ സഞ്ചരിച്ച് സ്ത്രീകളിൽ  ഗോത്ര സന്താനങ്ങളെ സൃഷ്ടിക്കുകയും  അവർക്ക് വേദം , ധർമ്മം , ചതുരാശ്രമങ്ങൾ എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ   നൽകുകയും ചെയ്തു . സന്താനങ്ങൾക്ക്     സന്താനങ്ങൾ ജനിച്ചതോടെ ദേവതകളുടെ  ഉപദേശം സ്വീകരിച്ച് അവർ വാനപ്രസ്ഥത്തിലേക്ക് കടക്കുകയും ചെയ്തു . തുടർന്നുള്ള കാലഘട്ടത്തിൽ   ഋഷി സന്താനങ്ങളും ആദ്യം തപസ്സ് , തുടർന്ന് ഗാർഹസ്ഥ്യം , വാനപ്രസ്ഥം , സംന്യാസം എന്നിങ്ങനെയുള്ള ജീവിതം അനുവർത്തിച്ചു. അവർ ഇന്ന് കാണുന്ന ബ്രാഹ്മണരുടെ ആദ്യകാല ഗോത്ര കർത്താക്കളാകുന്നു .   

ക്ഷത്രിയാദി ത്രൈവർണ്ണികാരുടെ ഉദ്ഭവവും മനുസ്മൃതികളും 
 

                     കാലപ്രേരണയാൽ സൃഷ്ടിയുടെ വികാസത്തിനായി ബ്രഹ്‌മാവ്‌ മറ്റ് മനുഷ്യ വർണങ്ങളിലായി  സ്ത്രീകളെ സൃഷ്ടിക്കുകയും അവർക്ക്  സൂര്യ ചന്ദ്രാദികളായ   ദേവന്മാരിലും , ബ്രാഹ്മണ, മനുഷ്യ സംബന്ധത്തിലും  അതാത് വർണത്തില്പ്പെട്ട സന്താനങ്ങൾ  സൃഷ്ടിക്കപ്പെടുകയും ചെയ്തു . ഓരോ വർണത്തിലും ജനിക്കുന്നവർക്ക് അടിസ്ഥാനപരമായ കർമ്മങ്ങൾ സൃഷ്ടികർത്താവിനാൽ നിശ്ചയിക്കപ്പെട്ടതും അതാത് മന്വന്തരങ്ങളിൽ മനുവിനാൽ പുനഃ പുനരുപദേശിക്കപ്പെട്ടതും സ്ഥിരമായതും ആയിരുന്നു . അതാത് വർണത്തിൽ   പിന്തുടർച്ചാവകാശങ്ങളെല്ലാം ജന്മായത്ത വ്യവസ്ഥിതി പ്രകാരവും നിശ്ചയിക്കപ്പെട്ടതാകുന്നു . അതാത് മനുവിന്റെ  ആരംഭങ്ങളിൽ കൃതയുഗങ്ങളിൽ ബ്രാഹ്മണർ മനുവിന്റെ നിയോഗപ്രകാരം  അപര ത്രൈവർണികന്മാരിൽ  ശ്രെഷ്ഠരെ  ഉപനയിക്കുകയും  വേദങ്ങൾ ,  വർണാശ്രമ ധർമ്മങ്ങൾ  എന്നിവ പഠിപ്പിക്കുകയും ചെയ്തു .   തൊഴിൽപരമായ വൈദഗ്ദ്യത്തിന് ഉതകുന്ന ശാസ്ത്രങ്ങളുടെ നിർമ്മാണവും ബ്രാഹ്മണർ ചെയ്തു കൊടുത്തു . അതിനാൽ സർവ്വ വർണ്ണങ്ങള്ക്കും ഗുരുവായി ബ്രാഹ്മണ വർണത്തെ മനുമാർ  ഘോഷിച്ചു (വർണാനാം ബ്രാഹ്മണോ ഗുരു:)  .  

ചതുർ വർണങ്ങളുടെ വികാസം 








                                                 ക്ഷത്രിയ , വൈശ്യ , ശൂദ്രന്മാർ ഭൂമിയിൽ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ കാമ്യ കർമ്മങ്ങൾ കൂടുതലായി . അതിനായി അവർ ബ്രാഹ്മണരുടെ സഹായം തേടിയപ്പോൾ ബ്രാഹ്മണർ അവർക്കായി ഉപവേദങ്ങളും കാര്യസാദ്ധ്യത്തിനുള്ള മന്ത്രങ്ങളും സൃഷ്ടിച്ചു . കൃതയുഗം പിന്നിട്ട് ത്രേതാ യുഗം വന്നതോടെ ഭൂമിയിൽ  പ്രത്യക്ഷ ദേവതകളുടെ  വിഹാരം തീരെ ഇല്ലാതെ ആയി . അതോടെ ഭൂമിയിൽ ക്ഷാമം നിയന്ത്രിക്കുന്നതിനായി മഴക്കും മറ്റ് ആവശ്യങ്ങൾക്കുമായി വേദമന്ത്രങ്ങൾ ഉച്ചരിച്ച് കൊണ്ടുള്ള വിവിധങ്ങളായ യാഗ കർമ്മങ്ങളും അവയുടെ വൈവിധ്യപൂർണ്ണമായ വികാസവും ഉണ്ടായി . വേദങ്ങളും മന്ത്രങ്ങളും യാഗങ്ങളിൽ  പ്രയോഗിക്കപ്പെട്ടു .  ഇവയുടെ പിന്തുടർച്ചക്കായി  ബ്രാഹ്മണരിൽ വൈദികൻ എന്ന വിഭാഗത്തിന്  പുറമെ  യാജികളും ആവിർഭവിച്ചു .  അപരന്മാർ  വർദ്ധിച്ച്  കര ഭൂമി ആവശ്യത്തിനില്ലെന്ന് വന്നപ്പോൾ ബ്രാഹ്മണർ യജഞം നടത്തി വരുണനെ  പ്രീതിപ്പെടുത്തി . വരുണ  പ്രീതിയാൽ  ഭൂമിയിൽ ഭൂഖണ്ഡങ്ങൾ പ്രത്യക്ഷമായി   .   ബ്രാഹ്മണർ ഉപജാതികളായി പിരിഞ്ഞ് അവയിൽ കുടിയേറ്റവും ആരംഭിച്ചു . അന്യ വർണ വിഭാഗങ്ങളും അവരെ അനുഗമിച്ചു .            ഇതെല്ലാം ഏതാണ്ട് അതെ പടി വിവിധ മന്വന്തരങ്ങളിലെ കൃതയുഗങ്ങളിൽ ആവർത്തിച്ച് വന്നു . 

 കലികാലവും പ്രകൃതി ക്ഷോഭങ്ങളും 



                             കലികാലത്ത്  വരണേതരന്മാർ മ്ളേച്ഛ വിഭാഗങ്ങളായി വർധിച്ച്  ബ്രാഹ്മണർക്കും പശുക്കൾക്കും ഹാനി വരുത്തുന്നതിനനുസരിച്ച്  വേദമന്ത്രങ്ങളാൽ  സ്തുതിക്കപ്പെടാതെ വരുന്ന  വരുണൻ മുൻ യുഗങ്ങളിൽ   ബ്രാഹ്മണരുടെ അപേക്ഷ പ്രകാരം   വിട്ടു നൽകിയ പ്രദേശങ്ങൾ  തിരികെ സമുദ്രത്തിൽ താഴ്ത്തിക്കളയുകയും ചെയ്യും .  അതാത് ചാതുർയുഗങ്ങളിൽ   കലിയുഗമെത്തുമ്പോൾ അതിന്റെ അന്ത്യകാലത്ത് വേദങ്ങൾക്കും ബ്രാഹ്മണർക്കും ഹാനി വരുന്ന സമയത്ത്  ഭഗവാൻ കൽക്കിയായി അവതരിച്ച് ഏതാണ്ട് 99 ശതമാനം വരുന്ന വരണേതരന്മാരെയും ശൂദ്ര രാജാക്കന്മാരെയും  നിഗ്രഹിക്കുകയും ചെയ്യും . ഒരു ചതുർ യുഗത്തിലെ എല്ലാ ഭൗതിക സൃഷ്ടികളും ഭഗവാൻ കൽക്കിയാൽ അല്ലെങ്കിൽ പ്രകൃതി ക്ഷോഭത്താൽ  നശിപ്പിക്കപ്പെടുകയോ മണ്ണിനടിയിലാകുകയോ ചെയ്യപ്പെടും .  നടപ്പ്  കലിയുഗത്തിൽ  പ്രകൃതി ക്ഷോഭങ്ങളിൽ  തലകീഴ് മറിയുന്ന   സസ്യ ജന്തു ജാലങ്ങൾ  അടുത്ത ചാതുർ യുഗത്തിലെ കലികാലത്ത് ഫോസിൽ ഇന്ധനങ്ങളായി കണ്ടെത്തപ്പെടുന്നു .  ചതുർ യുഗത്തിൻറെ അവസാനമായ കലിയുഗാന്ത്യത്തിൽ ഇന്ന് കാണുന്ന മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളും കടലിനടിയിലാകുകയും ഹിമാലയത്തിന്റെ താഴ്  വാരം മാത്രം മനുഷ്യ വാസയോഗ്യമായി നിലനിൽക്കുകയും  ചെയ്യും .  അവിടെ അടുത്ത ചതുർ യുഗത്തിലേക്കുള്ള  മഹർഷിമാർ  അവതരിക്കപ്പെടുകയും മേപ്പടി വിസ്തരിച്ച ക്രമത്തിലുള്ള വേദ ആവിർഭാവവും ചതുർ വർണ സൃഷ്ടിയും തുടർന്ന് നടക്കുകയും ചെയ്യും . 

  വരണേതരന്മാരുടെ ആവിർഭാവവും നാശവും 

                          അതാത്  ചതുർ യുഗങ്ങളിൽ  വിവിധ കാലഘട്ടങ്ങളിൽ    ഭൂഖണ്ഡങ്ങൾ സമുദ്രത്തിൽ നിന്ന് ഉയർന്നു വരുമ്പോൾ  വ്യത്യസ്തങ്ങളായ ജീവി വർഗ്ഗങ്ങളും അസംസ്കൃതരായ മനുഷ്യ വിഭാഗങ്ങളും പുതിയതായ പല സസ്യ ജന്തു ജാലങ്ങളെയും മറ്റ് പല  വിസ്മയങ്ങളെയും ചില പ്രദേശങ്ങളിൽ പ്രത്യക്ഷമായതായി ആര്യന്മാർ കാണും   . സമുദ്രത്തിൽ നിന്നും  ഉയർന്നു വന്ന ആ മനുഷ്യന്മാർക്ക്  ആര്യന്മാരുടെ  സംസ്കാര അവബോധം ഉണ്ടായിരിക്കുകയില്ല  . അവർ മണ്ണിനോടോപ്പം ഉയർന്ന്  വന്നതിനാൽ   മണ്ണിന്റെ മക്കളാണെന്നും മറ്റ് ചിലർ കടലിൽ നിന്ന് ഉയർന്ന് വന്നതിനാൽ കടലിന്റെ മക്കളെന്നും  വിശേഷിപ്പിക്കുകയും  അങ്ങനെ ഉപ ബോധ മനസ്സിൽ കരുതുകയും ചെയ്യും . അവർ കണ്ട ഭൂമിയിൽ  അവരാണ് ആദ്യം ജനിച്ചത് എന്നതിനാൽ അവർ തന്നെ താൻ 'ആദിമ നിവാസികൾ' എന്നും വിശേഷിപ്പിക്കും .  സമുദ്ര തീരങ്ങളിൽ  വസിക്കുന്നവർ സമുദ്ര വിഭവങ്ങൾ ഉപയോഗിക്കുന്നവരും ഉൾനാടുകളിൽ വസിക്കുന്നവർ വേട്ടയാടി ഉപജീവനം നടത്തുന്നവരുമാകുന്നു . അവർ വർണ വ്യവസ്ഥ , ധർമം എന്നിവ പാലിക്കാത്തവരുമായതിനാൽ അവർണ്ണർ , അനാര്യന്മാർ എന്നിങ്ങനെ അറിയപ്പെടുന്നു  . അവരിൽ ചിലർ ചെറുത്ത് നിൽപ് തുടങ്ങുമെന്നതിനാൽ  പലയിടത്തും ആര്യന്മാരുടെ  കുടിയേറ്റം തടസ്സപ്പെടും . അവർ കായബലം കൂടിയവരും നിറം കുറഞ്ഞവരും പ്രവർത്തനത്തിൽ  ബുദ്ധി പ്രയോഗിക്കാത്തവരും  ആലോചിക്കാതെ പ്രവർത്തിക്കാനുള്ള ആന്തരിക പ്രേരണ കൂടുതലുള്ളവരും വളരെ വേഗം പെരുകുവാനുള്ള ത്വരയുള്ളവരും എന്തും ഭക്ഷിക്കുന്നവരും  തമോഗുണം കൂടുതലുള്ളവരും ആയിരിക്കും  . ഇതിൽ ചിലരെ ഇണക്കിയെടുത്ത്  ക്ഷത്രിയന്മാർ അവരെ വിവിധ ജോലികൾക്കായി വിവിധ ഭൂഖണ്ഡങ്ങളിലേക്ക് ആകർഷിച്ചു കൊണ്ട് പോകും  .  ചിലർ പ്രേരണയില്ലാതെ തന്നെ വിവിധ ഭൂ ഖണ്ഡങ്ങളിലേക്ക് കുടിയേറുകയും ചെയ്യും  . ഹിമ പ്രദേശങ്ങളിലേക്ക് കുടിയേറിയവർക്ക്  വെളുത്ത നിറവും ഭൂമദ്ധ്യ രേഖയോട് അടുത്ത് താമസമാക്കിയ വരണേതരന്മാർക്ക്  കറുത്ത നിറവും ക്രമേണ കൈവരുന്നു .  ഭാരതം തുടങ്ങിയ ദേശങ്ങളിൽ അവർക്ക് ബ്രൗൺ നിറവും  ആയിരിക്കും  . ചരിത്രാതീത കാലത്ത്  തങ്ങളുടെ ആവിർ ഭാവത്തെയും പരിണാമത്തെയും സംബന്ധിച്ച്  ആര്യന്മാരെ അപേക്ഷിച്ച്  വരണേതരന്മാരായ അനാര്യന്മാർക്ക്  എല്ലാ കാലത്തും ഒരു വ്യക്തതക്കുറവ് ഉള്ളതിനാൽ  ,  ബുദ്ധിമാനായ യാതൊരുവൻ പുതിയ ഒരു സിദ്ധാന്തം യാഥാർഥ്യമെന്ന്  അവരെ വിശ്വസിപ്പിച്ച്  ശക്തമായി  ആണയിടുന്നുവോ അവനെയും അവൻറെ  ദൈവ സിദ്ധാന്തത്തെയും അനാര്യന്മാർ കൂട്ടമായി വിശ്വസിക്കുകയും ചെയ്യും .  

ഉത്പത്തി കാരണവും അഭിപ്രായഭേദവും

                         വിവിധ ദേശ ഭാഷാ സംസ്കാരങ്ങളിലായി വിഭജിക്കപ്പെട്ട  ഇന്ന് ഭാരതത്തിൽ കാണപ്പെടുന്ന പാണ്ഡിത്യമുള്ള  ആര്യന്മാരോട് സൃഷ്ടിയെക്കുറിച്ച് ചോദിച്ചാൽ പുരുഷ സൂക്തത്തിൽ പറയുന്ന ക്രമത്തിലുള്ള സൃഷ്ടിയെപ്പറ്റിയാണ് അവർ പറയുക . എന്നാൽ അനാര്യന്മാർക്ക് പരിണാമ വാദം  , ആദം ഹവ്വ തുടങ്ങിയ പല ചരിത്ര പ്രമാണങ്ങളുമാണ് ഇന്നത്തെ കാലഘട്ടത്തിൽ  അവർ പറയുക . പരിണാമ  വാദികളിൽ തന്നെ ഇക്കാര്യത്തിൽ പല വിഭജനമുണ്ട് .  ചിലർ വാനരൻ പരിണമിച്ച് മനുഷ്യൻ ഉണ്ടായതാണെന്ന് പറയുന്നു . ചിലർ അമീബ , മത്സ്യം എന്നിവയൊക്കെ പരിണമിച്ച് ഉണ്ടായതാണെന്ന് പറയുന്നു . ദൈവ ശാസ്ത്ര വിശ്വാസികളായ വിദേശ വാസികളായ അനാര്യന്മാർ വിശ്വസിക്കുന്നത് മനുഷ്യ സംസ്കാരത്തിന് വെറും 5000 വർഷം മാത്രമേ പഴക്കമുള്ളൂ എന്നുമാണ് . ഹൈന്ദവ വേദങ്ങൾ രചിക്കപ്പെട്ടത് വെറും 5000  കൊല്ലം മുമ്പ് മാത്രമായിരിക്കാമെന്ന്  സെമിററിക്  മത വിശ്വാസികൾ   തീവ്രമായി പ്രചരിപ്പിക്കുന്നുമുണ്ട് .  അത് തന്നെ അനിഷേധ്യമായ ശാസ്ത്രീയവും പുരാവസ്തുപരവുമായ  അനേകം തെളിവുകൾ ഇന്നും നില നിൽക്കുന്നതിനാൽ   വേറെ  നിവൃത്തിയില്ലാത്തതുകൊണ്ടാണ്   . ഈ തെളിവുകൾ  ഇല്ലായിരുന്നെങ്കിൽ  മനുഷ്യവർഗ്ഗം മുഴുവൻ സൃഷ്ടിക്കപ്പെട്ടത് 2000 വർഷങ്ങൾക്ക് മുമ്പ് മാത്രമാണെന്ന് പോലും അവർ പ്രചരിപ്പിക്കുമായിരുന്നു .  ഹൈന്ദവ ദൈവങ്ങൾ  കാലഹരണപ്പെട്ടോ  (Expired) , എല്ലാം ഇട്ടെറിഞ്ഞൊ  പോയതായും   തുടർന്നുള്ള കാലത്തേക്ക് ചില പ്രവാചകന്മാർ പറയുന്ന  ദൈവങ്ങൾക്ക് മാത്രമാണ് ഇക്കണ്ട ലോകത്തിൻറെയും  സ്വർഗ്ഗത്തിന്റെയും   മുഴുവനായ  അധികാരമെന്നും അവർ ഇപ്പോൾ   പ്രചരിപ്പിക്കുന്നുണ്ട്  .   5000  വർഷങ്ങൾക്ക് മുമ്പ്  മനുഷ്യർ പ്രാകൃതരായിരുന്നു  എന്നതിന്  അവർ ഒരുപാട്  തെളിവുകളും സംഘടിപ്പിച്ചു കൊണ്ടു വരുന്നുണ്ട് .  അതെല്ലാം  പ്രാകൃത ഗോത്ര വർഗ്ഗക്കാരുടെ  മാത്രം അവശിഷ്ടങ്ങൾ ആകുന്നു . അവയൊന്നും  ആര്യന്മാരുടെ അവശിഷ്ടങ്ങൾ അല്ല . യഥാർത്ഥ ആര്യന്മാരുടെ  വൈദിക കാലഘട്ടത്തിലെ  പൂർവ്വിക ചരിത്രം  മനുഷ്യരുടെ ആദിമ കാലഘട്ടമായി  സെമിററിക്  ചിന്താ ധാരയോ പാഠ്യ പദ്ധതിയെയോ   പിന്തുടരുന്ന ആരും   അംഗീകരിക്കുകയില്ല  എന്ന മാത്രമല്ല തമസ്കരിക്കുവാനോ നിന്ദിക്കാനോ   തീർച്ചപ്പെടുത്തിയ പോലെ ആണ് ഇന്ന്  കാണുന്നത് . 

                                  യഥാർത്ഥത്തിൽ ഇന്ന് കാണപ്പെടുന്ന വരണേതരന്മാരുടെ  പൂർവ്വികർ കൃതയുഗത്തിൽ തുടങ്ങി   വളരെക്കാലം കൊണ്ട്  ഭൂമിയിൽ പല കാലഘട്ടത്തിലായി പലദേശങ്ങളിലായി ഉദ്ഭവിച്ചവരാണ് . കൃത യുഗത്തിൽ തന്നെ  വർണ ചിന്താഗതി  ഉപേക്ഷിച്ചവരിൽ നിന്നും  ആദിമ വരണേതരന്മാരായ  രാക്ഷസ , അസുര , വംശങ്ങൾ ഉണ്ടായി . രാവണനെ പോലെ പല  ബ്രാഹ്മണ മഹർഷിമാരുടെയും സന്താനങ്ങൾ വൈദികബ്രാഹ്മണ  ജീവിത ക്രമം ഉപേക്ഷിച്ച് രാക്ഷസ ധർമം അനുഷ്ഠിക്കുകയും  അതിനാൽ അധർമം പെരുകിയപ്പോൾ മഹാ വിഷ്ണു അപ്പപ്പോൾ അവതാരമെടുത്ത് അവരെ കൊന്നൊടുക്കുകയും ചെയ്തു  .  അന്ന് കാലത്ത്  ബ്രാഹ്മണ്യം ഉപേക്ഷിച്ച് മറ്റൊരു സർവ തന്ത്ര സ്വാതന്ത്ര്യം  ഉള്ള   ജീവിത രീതി തേടിപ്പോയവരാണ് അവർ . ഇന്നത്തെ  ബ്രാഹ്മണ ജാതിയുടെ  പൂർവ്വികർ  അസുര മാർഗ്ഗികളെ   ഭ്രഷ്ട് കല്പിക്കുകയും   ആളുകൾ അവരെ പോലെ  ആയി തീർന്ന്  സമൂഹത്തിന് ദോഷം ഉണ്ടാക്കാതിരിക്കുവാൻ  കാലാകാലങ്ങളിൽ  പുരാണ ഇതിഹാസങ്ങളും നീതി സാരം തുടങ്ങിയ  ധര്മ ശാസ്ത്ര ഗ്രന്ഥങ്ങളെ രചിക്കുകയും ജനങ്ങൾക്കിടയിൽ  പ്രചരിപ്പിക്കുകയും ചെയ്തു വന്നിരുന്നു . ഇത്തരക്കാർക്ക്  വിദ്യയോ  മറ്റ് സിദ്ധികളോ ലഭിക്കരുതെന്നും ഗ്രന്ഥകർത്താക്കളായ ആര്യന്മാർ   ശാസ്ത്രങ്ങളിൽ  നിഷ്കര്ഷിച്ചിരുന്നു . കൃതയുഗം തുടങ്ങി  കലി വരെയുള്ള ദീർഘമായ  കാലയളവിൽ  ഓരോ കാലഘട്ടങ്ങളിലായി അസുര  സന്താനങ്ങൾ അവിടവിടങ്ങളിൽ ഉണ്ടായിരുന്ന വരണേതര സ്ത്രീകളിൽ   സംബന്ധം ചെയ്ത് വിചിത്ര സ്വാഭാവികളും ആചാര രീതികളുമുള്ള പല മിശ്ര ജാതികളും കാലേന ഉത്പന്നമായി . 



                   വാനരൻ , അസുരൻ , രാക്ഷസൻ തുടങ്ങി പുരാണത്തിൽ  പറയുന്ന പല ജാതികളും കലികാലത്തിന് മുമ്പേ തന്നെ വംശ നാശം വന്നുവെന്ന് കരുത്തേണ്ടതാണ് .   ഇന്ന് വളരെ ഏറെ കാണപ്പെടുന്നവരുമായ ചില മ്ലേച്ഛ വിഭാഗക്കാരുടെ ആവിർഭാവം മധ്യ പൂർവ്വ ദേശത്തെ ഒരു ദ്വീപിൽ അധമൻ , ഹവ്വവതി എന്നിവരുടെ യോഗത്തിൽ നിന്ന് ഉണ്ടായതായി ചിലർ പറയുന്നു .  




                                   മനുഷ്യരിൽ മാത്രമല്ല ജന്തുക്കളിലും ഇത്തരത്തിൽ പല ജാതികൾക്ക് (specious ) വംശനാശം സംഭവിച്ചിട്ടുണ്ട് . ക്ഷേത്രങ്ങളിലും മറ്റും കാണപ്പെടുന്ന വിവിധ വ്യാളി രൂപങ്ങൾ മുൻ യുഗങ്ങളിൽ  ഗജാശ്വങ്ങൾക്ക് പുറമെയായി   ദേവാസുര യുദ്ധങ്ങളിൽ ഉപയോഗിക്കപ്പെട്ട   ജീവികളുടെ ചിത്രീകരണങ്ങളാകുന്നു  . അവയുടെ വിവിധ അസ്തി പഞ്ജരങ്ങൾ ഇന്ന് ഇക്കാലത്ത് വിവിധ ദേശങ്ങളിലായി ഡൈനോസറുകളുടെത് എന്ന വിശ്വാസത്തിൽ മനുഷ്യർ സൂക്ഷിച്ചു വക്കുന്നുമുണ്ട് .  ചില ഭൗതിക വാദികൾ ദിനോസറുകൾ ഭൂമിയെ നിയ്രന്തിച്ച കാലഘട്ടത്തെ പറ്റി വലിയ ഗവേഷണങ്ങളും നടത്തി വരുന്നുണ്ട് . 
 


                                                 അതുപോലെ യുഗങ്ങൾ മാറുമ്പോൾ ചില നദികൾ ഉണ്ടാകുകയോ അപ്രത്യക്ഷമാകുകയോ ചെയ്യുന്ന പ്രതിഭാസങ്ങളും ഉണ്ടാകുന്നുണ്ട് . സരസ്വതി നദി കലി കാലാരംഭത്തിന് മുമ്പ് തന്നെ അപ്രത്യക്ഷമായതായി പുരാണങ്ങളിൽ പറയുന്നു . ഗംഗാ നദി കലി കാലത്ത് 10000 വർഷം പിന്നിടുമ്പോൾ അതെ പോലെ അപ്രത്യക്ഷമാകുമെന്ന് പറയപ്പെടുന്നു . ഹിമാലയത്തിലെ ഹിമക്കട്ടികൾ ഉരുകി തീർന്നാൽ ഗംഗാ നദി വറ്റുമെന്നത് അറിയാവുന്ന വസ്തുത ആണ് . ഇപ്പോൾ കലി 5100 വർഷം കഴിഞ്ഞു . ഹിമാലയത്തിൽ പതിവിലധികം മഞ്ഞുരുകുവാൻ തുടങ്ങിയതായി വാർത്തകൾ വരുന്നുമുണ്ട് .
 
 ദിവ്യാസ്ത്രങ്ങളും കവചങ്ങളും അവയുടെ തിരോധാനവും 
                   
                    കൃതയുഗാവസാനത്തിൽ ദേവതകൾ ഭൂമിയിലെ പ്രത്യക്ഷ വിഹാരം അവസാനിപ്പിക്കുന്നതോടെ ഭൂമിയിൽ അസുര/ രാക്ഷസ പ്രകൃതികളായ ആളുകൾ ശക്തിപ്പെട്ട് അവരുടെ മഹത്തായ ബലം ഉപയോഗിച്ച് സാധാരണ ആളുകളെ ദ്രോഹിക്കുവാൻ തുടങ്ങും . ഇതിന് പരിഹാരമായി ബ്രിഹസ്പതി പക്ഷക്കാരായ  മഹർഷിമാരും ബ്രാഹ്മണരും തപസ്സ്  ചെയ്ത് ദേവതകളിൽ നിന്ന് ദിവ്യാസ്ത്രങ്ങളെയും കവചങ്ങളെയും   സാക്ഷാത്കരിക്കുകയും പൃഥ്‌വി പാലന്മാരായ ആര്യന്മാരായ  ക്ഷത്രിയന്മാർക്ക് സോപാധികമായി ഇവയുടെ ഉപയോഗം അനുവദിക്കുകയും ചെയ്യുന്നു . അസുര രാക്ഷസന്മാരാകട്ടെ  ശുക്ര പക്ഷക്കാരായ  മഹര്ഷിമാരുടെ ഉപദേശങ്ങൾ പ്രകാരം  അവർക്ക്  വേണ്ടപ്പെട്ടവരായി അവർക്ക് ബന്ധമുണ്ടെന്ന്  തോന്നുന്ന ദേവന്മാരെ തമോ മയമായ തപസ്സിലൂടെ നിർബന്ധിച്ച് ദിവാസ്ത്രങ്ങളെയോ കവചങ്ങളെയോ  ദിവ്യമായ കായിക ശേഷിയെയോ ആർജ്ജിക്കുകയും ചെയ്തിരുന്നു  .    
                           ഇക്കാലത്ത്  ആളുകൾ ചെറുപ്പകാലത്ത്  വിവിധ വിദ്യാഭ്യാസത്തിനും സർട്ടിഫിക്കറ്റിനും മുൻ ഗണന കൊടുക്കുന്നത്  പോലെ മുൻ കാലങ്ങളിൽ  ആര്യന്മാർ തപസ്സ് ചെയ്ത്  അതി ഭൗതിക സിദ്ധിയും ജ്ഞാന വിജ്ഞാനവും   നേടുന്നതിനായിരുന്നു മുൻ ഗണന കൊടുത്തിരുന്നത് . 
ഈ വിധത്തിലുള്ള ദിവ്യാസ്ത്രങ്ങളും അതി ഭൗതിക ശേഷികളുമൊക്കെ   മഹര്ഷിമാരുടെ ഭൂമിയിലുള്ള സ്വതന്ത്ര വിഹാര കാലത്ത് മാത്രമേ നിലനിൽക്കുകയുള്ളൂ .  ദിവ്യാസ്ത്രങ്ങളുടെയും  അപരിമിത ശേഷികളുടെയും  പരസ്പര ദുർവിനിയോഗത്തിൽ  നിന്നും ആര്യന്മാരെ വിലക്കുക  എന്നത്  ദീർഘമായ ആയുസ്സോട് കൂടിയ മഹര്ഷിമാരുടെ  സ്വാഭാവികമായ ഉത്തരവാദിത്വമായിരുന്നു .  അതായത് ദ്വാപരയുഗത്തിന്റെ അവസാന കാലത്ത് മഹർഷിമാർ ഭൂമിയിൽ നിന്ന് തിരോധാനം ചെയ്യുമ്പോൾ അസ്ത്ര ശസ്ത്രങ്ങൾ , കവചങ്ങൾ  എന്നിവ  വെറും പ്രപഞ്ച ഭൗതിക നിയമങ്ങളെ മാത്രം  ആശ്രയിച്ച്‌  ഉപയോഗിക്കാവുന്ന വെറും ഭൗതിക ഉപകരണങ്ങൾ ആയി തീരുന്നു .

                             ദിവാസ്ത്രങ്ങളുടെ  പ്രയോഗത്തിൽ ഛന്ദസ്സ്  , മന്ത്രം , കവചം , ആവർത്തി , പ്രയോഗം , ലക്‌ഷ്യം , വേധം , നിരോധം , സ്തംഭനം , ഉപ സംഹാരം തുടങ്ങി പല വിഷയങ്ങൾ ഉള്ളതിനാൽ അത് പഠിക്കുവാനോ ഉപയോഗിക്കുവാനോ ഉള്ള തപസ്സ് , കായബലം , മനോബലം , യോഗ്യത എന്നിവയൊക്കെ ആദ്യ മൂന്ന് യുഗങ്ങളിൽ ഉള്ള മനുഷ്യർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ . അവസാനമായി  ദിവ്യാസ്ത്ര ഉപയോഗം  സംബന്ധിച്ച ചരിത്രപരമായ പരാമർശങ്ങൾ  ഉള്ളത്  മഹാഭാരതത്തിൽ  ആകുന്നു . 

                                 കലിയുഗത്തിൽ അസ്ത്രങ്ങൾക്ക് ഭൗതിക ബലം , മൂർച്ച , ആകൃതി , നിർമ്മിതി , ഉപയോഗിക്കുന്നയാളുടെ പരിശീലനം , ശേഷി , ഉന്നം എന്നിവയനുസരിച്ച് ആണ് പ്രയോഗ സാഫല്യം ഉണ്ടാകുന്നത് . അതിനാൽ ഇക്കാലത്ത്  അസ്ത്ര ശാസ്ത്രങ്ങൾ ആർക്കും ഉപയോഗിക്കാവുന്നതും   ആരെയും    എളുപ്പത്തിൽ വധിക്കാവുന്നതോ മുറിവ് ഏല്പിക്കാവുന്നതോ ആയ സാഹചര്യം  ഉണ്ടായി   തീർന്നിരിക്കുന്നു .  കവചങ്ങളും വെറും മനുഷ്യ നിർമ്മിതികൾ  ആയി തീർന്നതോടെ  കലി കാലാരംഭത്തിൽ ഉണ്ടായിരുന്ന  ക്ഷത്രിയന്മാർ  തങ്ങൾ  വെറും കൊലക്ക് ഇരയാവുമോ എന്ന ഭയത്തിനടിമപ്പെടുകയും ക്രമേണ നശിച്ചു പോകുകയും ചെയ്തു .  

                                  കലിയുഗാരംഭത്തോടെ തന്നെ മനുഷ്യരുടെ ഉയരം കുറഞ്ഞ് കായിക ശേഷിയിൽ ഏതാണ്ട് എല്ലാവരും ഒരു പോലെ എന്ന അവസ്ഥയിൽ എത്തി ചേരുന്നു . അതിനാൽ കലി കാലത്ത് ആളുകളുടെയും ശാസ്ത്രങ്ങളുടെയും എണ്ണം യുദ്ധ തന്ത്രത്തിൽ വളരെ ഗണ്യമായി തീർന്നിരിക്കുന്നു . സ്വന്തം ശക്തിയിലോ അപരന്റെ ശക്തിയിലോ   വിശ്വാസമില്ലാത്തതിനാൽ കലികാലത്ത് സേനാധിപന്മാർ  വ്യൂഹം ചമക്കുന്നതിൽ വിമുഖരായി സങ്കീർണ യുദ്ധഗതിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്  . 

ആര്യാനാര്യന്മാരുടെ ദൈവ പ്രമാണങ്ങൾ


                                      ആര്യന്മാർ വസ്തുത ബോധ്യപ്പെടുക എന്നതിന് കൂടുതൽ  പ്രാമാണ്യം നൽകുന്നു   (നിവൃത്തി മാർഗ്ഗം)  .   എന്നാൽ  കാണുന്നതോ , കേൾക്കുന്നതോ  , പഠിപ്പിക്കുന്നതാ , കെട്ടി ചമച്ചതോ  ആയ കാര്യങ്ങളെ   വിശ്വസിക്കാനും  അതാണ് പരമമെന്ന് വാദിക്കാനുമുള്ള   പ്രവണതയാണ് (പ്രവൃത്തി മാർഗ്ഗം) പരദേശത്തെ അനാര്യന്മാരിൽ സ്വാഭാവികമായി കാണുന്നത് . ഇതിൽ ഭൗതിക വാദികൾ ചാർവ്വാക പ്രമാണങ്ങളെയും പരിണാമം പോലുള്ള സിദ്ധാന്തങ്ങളെയും  ആധാരമാക്കുമ്പോൾ ദൈവ വിശ്വാസ വാദികളായ ചിലർ  ദൈവ ദൂതന്മാരെയും  പ്രവാചകന്മാരെയും  അവരുടെ  വാക്കുകളെയും പ്രമാണമാക്കിയാണ് ദൈവത്തെ ആരാധിക്കുന്നത് . ആര്യാവർത്തത്തിലെ  അനാര്യന്മാർ ബ്രാഹ്മണരുടെ  ദൈവാരാധന പിന്തുടരുകയും ചെയ്യുന്നു  . ദൈവ ശാസ്ത്ര പരമായും ആത്മീയമായും സത്യ യുഗത്തിൽ ആര്യന്മാർക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ പാരമ്പര്യ വിഹിതമായി ഇവർക്ക് ലഭിക്കുന്നുമില്ല . അതിനാൽ ദൈവമോ ദേവതകളോ ഭൂമിയിൽ അവതരിച്ചുവെന്ന വസ്തുതകളൊന്നും ആര്യാവർത്തത്തിന് പുറത്തുള്ള , ആര്യന്മാരെ പിന്തുടരാത്ത അനാര്യന്മാർക്ക് ബോധ്യപ്പെടുകയില്ല . അതായത് മുജ്ജന്മ കർമ്മ ഫലമനുസരിച്ച് ആര്യനായി ജനിക്കുന്ന ജീവാത്മാവിനും അനാര്യനായി ജനിക്കുന്ന ജീവാത്മാവിനും ദൈവ പ്രമാണങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രാമാണികത്വം വ്യത്യസ്തമായിരിക്കും . 

                           കലികാലത്ത്  അന്യ ദേശത്ത് കുടിയേറിയ  ആര്യന്മാരുടെ ശ്രമ ഫലമായി  ഇപ്പോൾ പല വിദേശ രാജ്യങ്ങളിലും  ഹിന്ദു ധർമ്മത്തിന്റെ  അനുകരണങ്ങൾ ഉണ്ടായി വരുന്നുണ്ട് .  എന്നാൽ വർണാശ്രമങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാത്ത  സമൂഹ  ആരാധനാ രീതിയാണ് അവരിലൂടെ ആവിർഭവിക്കുന്നത്  എന്ന കാര്യവും  വിസ്മരിക്കരുത് .  ഹിന്ദു ധർമ്മം വർണമൂലമാണെന്നതാണ്  വസ്തുത . എന്നാൽ വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ചും കലികാലത്ത്  ഒരു സമ്മിശ്ര സമൂഹത്തിൽ  വർണ വിഭജനം സാധ്യമല്ല .   അതിനാൽ തന്നെ  ഒരു സമ്മിശ്ര ഹിന്ദു സമൂഹം  വളരുമെന്നല്ലാതെ അതിലൂടെ  ലോകത്ത് ധർമ്മം  പാലിക്കപ്പെടുമെന്ന്  കരുതാവുന്നതല്ല   . വിദേശങ്ങളിലോ ഭാരത ദേശത്തോ   കലികാലത്തിൽ  ആരൊക്കെയോ ചേർന്ന്   അനാര്യന്മാരെ വേദം പഠിപ്പിക്കുന്നതിലൂടെ  രൂപപ്പെട്ടു വരുന്ന   ബ്രാഹ്മണ ധർമ്മം  അനുഷ്ഠിക്കുന്നവരായ   സമ്മിശ്രരായ  ജനതകളിൽ നിന്ന് ആരെങ്കിലും   വേദത്തെയോ സ്മ്രിതികളെയോ  വേദ ചരിത്രത്തെയോ  ചാതുർ വർണ്യത്തെയോ വ്യാഖ്യാനിക്കാൻ  ഒരുമ്പെട്ടാൽ  ഭാരതീയരായ ആര്യന്മാർ  അവയെല്ലാം  അതെ അർത്ഥത്തിൽ സവീകരിക്കരുത് .     ഭാരതദേശത്തിലെ ആര്യന്മാർക്ക്  ഭാരതദേശത്തിലെ ആര്യകുലത്തിൽ യഥാവിധി ഉപനയന സംസ്കാരത്തോടെ ജീവിക്കുന്ന   ആര്യന്മാർ മാത്രമേ   വഴികാട്ടാൻ എക്കാലത്തും  യോഗ്യരായിട്ടുള്ളൂ .

കലികാലവും തന്ത്ര ശാസ്ത്രങ്ങളും 

                   കലികാലത്ത് ആര്യന്മാരും അനാര്യന്മാരുമായ  മനുഷ്യർ തീരെ ബുദ്ധികുറഞ്ഞ് എല്ലാത്തിനും പ്രത്യക്ഷ പ്രമാണം വേണമെന്ന് ആവശ്യപ്പെടും . ഇവരെയാണ് 'പ്രതിമാ ബുദ്ധികൾ' എന്ന്  പറയുന്നത്  .  അതിനാൽ അവർക്കു വേണ്ടി  ദേവതകൾ ശിലാ രൂപത്തിൽ ആവിര്ഭവിക്കുകയോ മനുഷ്യ നിർമ്മിതികളായ വിഗ്രഹങ്ങളിൽ അവരുടെ സങ്കല്പ പ്രാർത്ഥനകളനുസരിച്ച് കുടി കൊള്ളുകയോ  ചെയ്യും . ഇതിനായി കലി കാലാരംഭത്തിൽ  പരമശിവൻ പ്രത്യക്ഷമായി തന്ത്ര ശാസ്ത്രത്തെ ബ്രാഹ്മണർക്ക് വിസ്തരിച്ചു  പ്രദാനം ചെയ്യുന്നു . കലികാലം യന്ത്ര കാലഘട്ടമായതിനാൽ  മഹേശ്വരൻ നാനാ യന്ത്ര സംവിധാനങ്ങളെയും സങ്കീർണ  ജ്യാമിതീയ രൂപങ്ങളെയും ഉപദേശിക്കും .  തന്ത്രം താള നിബദ്ധമായതിനാൽ അനുബന്ധ ഉപകരണങ്ങളെയും മഹേശ്വരൻ  പ്രദാനം ചെയ്യും . തന്ത്രത്തിന് അനു ബന്ധമായി  ശില്പ ശാസ്ത്രവും വാസ്തു ശാസ്ത്രവും  വിവിധ ശാഖകളായി പടർന്ന്  വികസിക്കും .  തന്ത്ര ശാസ്ത്രം പ്രചരിക്കുന്നതനുസരിച്ച് നിലനിൽക്കുന്ന വൈദിക ആചാരങ്ങളെ കൂടി ബ്രാഹ്മണർ ഉപേക്ഷിക്കുകയും ചെയ്യും . കലി  കാലത്ത് ക്രമേണ വൈദിക ആചാരങ്ങൾ തീരെ ക്ഷയിച്ച് തന്ത്രം മാത്രമായി ഒതുങ്ങും . 

ആയുർവേദവും ചികിത്സാ രീതികളും 

               മനസ്സ് , ബുദ്ധി , ആത്മാവ് , ആരോഗ്യം , ശരീരം  , പുരുഷാർത്ഥങ്ങൾ  എന്നിവ സംബന്ധിച്ച വിശദമായ അന്വേഷണങ്ങളിൽ നിന്നാണ് കൃതായുഗത്തിൽ ആയുർവേദ പദ്ധതി ഉരുത്തിരിയുക . ആദ്യം സ്വസ്ഥത നിലനിർത്തുന്നതിനുള്ള  പദ്ധതി ആയി ശുദ്ധ ആയുർവേദം എന്ന നിലയിൽ തുടങ്ങി ക്രമേണ അസുഖ ചികിത്സക്കും  ഉപയോഗിക്കവിധം  വികസിക്കുന്നു . തുടർന്ന് കാലം മുന്നോട്ടു പോകുന്നതനുസരിച്ച് രോഗങ്ങളും വൈവിധ്യവും കൂടുന്നതനുസരിച്ച് ഇത് ഒരു സങ്കീർണ പദ്ധതിയായി മാറും . ത്രേതാ യുഗത്തിൽ തുടങ്ങി  സമ്മിശ്ര രോഗങ്ങൾ രോഗങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ഔഷധങ്ങളും സമ്മിശ്രമായി തയ്യാറാക്കുന്നു . യുഗങ്ങൾ അനുസരിച്ച് വികസിക്കുകയും കാലഹരണപ്പെടുകയും ചെയ്യുന്നവയാണ് ഇതിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും . കലികാലം 'രസായന' (chemicals ) വസ്തുക്കളുടെ സ്വാധീന കാലഘട്ടമായതിനാൽ അക്കാലത്ത് എല്ലാ ഔഷധങ്ങളിലും  അവ കലരുന്നു  . രസായന ദ്രവ്യങ്ങളെ ആശ്രയിച്ച് മാത്രം തയ്യാറാക്കുന്ന രസായന ചികിത്സാ ശാസ്ത്രങ്ങൾ മ്ലേച്ചന്മാർ കണ്ടു പിടിക്കുകയും ക്രമേണ മറ്റെല്ലാ ചികിത്സാ പദ്ധതികളെയും നാമാവശേഷമാക്കുകയും ചെയ്യും .


കലികാലത്തെ ദൈവഭേദങ്ങളും മതത്തിനു വേണ്ടിയുള്ള കൊലവിളികളും

                            കലികാലം ശുദ്ധമായ വർണാചാരങ്ങൾക്ക്  സഹായകരമായ കാലമല്ല . ഒരു വ്യക്തി എന്ന നിലയിലോ സമുദായ അംഗമെന്നനിലയിലോ  ചില ആചാരങ്ങൾ  നടത്തിക്കൊണ്ടു പോകാനായാലും  അതിവേഗം ആ ആചാരങ്ങളോരോന്നായി  നശിച്ച്  പോകുന്നതായി  നമുക്ക് അനുഭവപ്പെടും . ഇത്  നമുക്ക് മുമ്പ് കലിയുഗത്തിൽ  ജീവിച്ചിരുന്ന പൂർവ്വ സൂരികൾക്കും  ബോധ്യപ്പെട്ടിട്ടുള്ളതാണ്  .   ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴുള്ള പല ധാർമിക ആചാരങ്ങളും  ,  വെള്ളമില്ലാതെ ചെടി വാടുന്ന കണക്കെ നശിച്ചു പോകുന്നത് കാണാം .  കലികാലത്ത്  മറ്റുള്ളവരെ അപേക്ഷിച്ച് കൊണ്ട്  നടത്തേണ്ടുന്ന  (സാപേക്ഷ കർമ്മങ്ങൾ)  ധാർമിക കാര്യങ്ങൾ  നടക്കുന്നില്ലെങ്കിൽ അതിൽ പരിതപിക്കാതെ  വ്യക്തി പരമായി ആരെയും ആശ്രയിക്കാതെ ചെയ്യാവുന്ന (നിരപേക്ഷ കർമ്മങ്ങൾ) ധ്യാനം , ഭജനം , യോഗ , എന്നിവയെല്ലാം  തുടർന്ന് നടത്തുവാൻ പ്രയാസമുണ്ടാവുകയില്ല .   പക്ഷെ അതിനുള്ള ആന്തരിക പ്രചോദനമാകട്ടെ ആളുകൾക്ക് തീരെ ഉണ്ടാവുകയുമില്ല . 
 
                                         പല മതക്കാരും ദുഷ്ടന്മാരുമായ വരണേതരായിരിക്കും  കലികാലത്ത് എണ്ണത്തിൽ പെരുകുക    .  ഇവർക്ക്   ഭരണക്കാരും  ഭരണയന്ത്രവും  വലിയ പിന്തുണയും നല്കിക്കൊണ്ടിരിക്കും  . അതാകട്ടെ ഇപ്പോൾ പ്രത്യക്ഷത്തിൽ കാണുന്നുമുണ്ട് . കലികാലത്തെ കാലഗതിയിൽ അധികം വിഷമിക്കാതെ  ശാസ്ത്രിയമായി കലികാലത്തെ പറ്റി പഠിക്കുകയും ഇക്കാലത്ത് എന്തെല്ലാം എത്രത്തോളം സാധ്യമാകും എന്ന് മനസ്സിലാക്കി വിഷയങ്ങളിൽ  നിലപാട് സവീകരിക്കുകയാണ് വേണ്ടത് .      

                               കലികാലമെത്തുന്നതോടെ    സ്വദേശത്തും വിദേശത്തും  വരണേതരർ ആര്യസമ്പ്രദായങ്ങളോട് വിയോജിച്ച് വിരുദ്ധമായ ആരാധന സമ്പ്രദായങ്ങൾ ആവിഷ്കരിച്ച് അതിലേക്ക് ആളെ കൂട്ടുവാൻ ഇറങ്ങി തിരിക്കും  .  അങ്ങനെ  പലവിഭാഗങ്ങൾ ഉണ്ടായപ്പോൾ ദൈവത്തിന്റെ പേരിൽ അല്പന്മാരായ ആളുകൾ  യാതൊരു നീതിയും നിയമവുമില്ലാത്ത യുദ്ധ തന്ത്രങ്ങളിലൂടെ  പതിയിരുന്ന്  ആക്രമിച്ചും ചതിച്ചും   അന്യന്മാരുടെ മേൽ സ്ഥാപിക്കുന്ന ആധിപത്യം മുഖേന സ്വന്തം മതങ്ങളെ പ്രചരിപ്പിക്കുകയും ചെയ്യും . അവർ ശക്തരാകും തോറും ബ്രാഹ്മണരെ ഉപദ്രവിച്ചു കൊണ്ടിരിക്കും .  അവർ നാല് വർണങ്ങളുടെയും കർമ്മങ്ങൾ ചെയ്യുകയും പാഠ്യ പദ്ധതികളെ  കയ്യേറി നശിപ്പിച്ച്  എല്ലാം കൂടി കുഴഞ്ഞ സ്ഥിതി ഉണ്ടാക്കി വക്കുകയും ചെയ്യും . ഇത്തരക്കാരിൽ   ഒരുത്തനും സാമാന്യ ബുദ്ധിയോ വിവേകമോ വിനയമോ  നീണ്ടു നിൽക്കുകയില്ല . ആര്യന്മാരാകട്ടെ ഇവർക്ക് ദാസന്മാരാണെന്ന് ഭാവിച്ച് കലികാലമത്രയും തള്ളി നീക്കേണ്ടിയും വരും . 

                        കലികാലത്തിൽ  വരണേതരന്മാർ എണ്ണത്തിൽ പെരുകി വന്ന് സവർണരെക്കാൾ പല മടങ്ങ് വർദ്ധിച്ചു വരികയും വിവിധ ദേശങ്ങളിൽ ക്ഷത്രിയന്മാരുടെ പതനത്തിന് ശേഷം ഭരണം നിയന്ത്രിക്കുന്ന തലത്തിലേക്ക് ഉയർന്നു വരികയും ചെയ്യും .  ജനാധിപത്യം , സോഷ്യലിസം , സെക്കുലറിസം , എന്നിങ്ങനെ പ്രത്യയ ശാസ്ത്രപരവും  ആൾക്കൂട്ട മേധാവിത്വത്തിൽ   അധിഷ്ഠിതവും ആർക്കും നേതൃത്വം അവകാശപ്പെടാവുന്നതുമായ ഭരണ കീഴ് വഴക്കങ്ങളാണ് അവരിൽ നിന്ന്  സ്വാഭാവികമായി ഉരുത്തിരിയുക  . ആര്യന്മാരുടെ കീഴ് വഴക്കങ്ങളെ മുഴുവൻ അവർ ചോദ്യം ചെയ്യുകയും വിപരീത പ്രവർത്തികൾ വാശിക്ക് എന്ന വണ്ണം നടത്തുകയും ചെയ്യും . ഒന്നിനും ഒരു മറവോ സ്വകാര്യതയോ പാടില്ല എന്നുമാകും . കൂടുതൽ കാര്യങ്ങൾ ഉചിതമായ മറ്റൊരു കുറിപ്പിൽ പിന്നീട് വിശദമാക്കാം . 


 

                                         

Saturday, August 17, 2019

വർണ്ണം എന്ത് ? ഒരു പഠനം .

                                                            ആമുഖം 




                   വർണ്ണം എന്ന പദം , ചാതുർവർണ്യം , ജന്മായത്തം , കർമ്മായത്തം , വർണ സങ്കരം   എന്നിവയാണ് ഇവിടെ വിശദമാക്കുന്നത് . അതിനു ശേഷം    ചാതുർവർണ്യത്തിലെ ബ്രാഹ്മണാദികളായ നാല് വർണങ്ങൾ നിർണയിക്കുന്നത്   ജന്മം കൊണ്ടോ  കർമ്മം കൊണ്ടോ എന്നതും സംവദിക്കപ്പെടുന്നു . 

                                                          നിർവ്വചനം 

കർമ്മായത്തം -  കർമ്മത്താൽ വശപ്പെടുത്തിയത് /  അധീനമായത് /  സ്വന്തമായത് എന്തെല്ലാമോ അതെല്ലാം .

ജന്മായത്തം - ജന്മത്തോട് കൂടി തന്നെ വശപ്പെടുത്തിയത് /  അധീനമായത് /  സ്വന്തമായത് എന്തെല്ലാമോ അതെല്ലാം . 

വർണ:

സംസ്കൃതത്തിലെ  വൃ [1 ,5 ,9  ഉഭയ പദി   ] [ വരിക്കുക ,സ്വീകരിക്കുക ]  എന്ന ധാതുവിൽ നിന്ന് ഉത്‌പന്നമായ പദമാണ് ''വർണ:'' . 


                                 വർണ: എന്ന പദത്തിന് നിറം , വർഗ്ഗം എന്നിങ്ങനെ വ്യാവഹാരിക അർത്ഥങ്ങളും ഓരോ സാഹചര്യമനുസരിച്ച് നിറച്ചായം , സൗന്ദര്യം , അലങ്കാരം എന്നിങ്ങനെ ദ്യോതകാർത്ഥങ്ങളും ഉണ്ട് . 

കർമ്മായത്തവർണ വ്യവസ്ഥിതി വാദം എന്ത് ? 

                           'മനുഷ്യരുടെ ഉത്ഭവപരിണാമ കാലഘട്ടത്തിൽ വർഗ്ഗ ജാതി വിഭജനം ഉണ്ടായിരുന്നില്ല . അക്കാലത്ത് ആർക്കും ഏത് തൊഴിലും സ്വീകരിക്കാമായിരുന്നു . അവർ സ്വീകരിക്കുന്ന തൊഴിലിനെ  അനുസരിച്ചാണ് അവരുടെ ബ്രാഹ്മണാദികളായ നാല്‌ വർണങ്ങൾ  കണക്കാക്കിയിരുന്നത്' എന്നതാണ് കർമ്മായാത്തവർണവാദഗതിയുടെ അടിസ്ഥാനം . വർണ നിർണയ വിഷയത്തിൽ ദൈവികമോ ആർഷമോ ആയ യാതൊരു ഇടപെടലുകളെയും ഈ വാദക്കാർ അംഗീകരിക്കുന്നില്ല . കുലധർമം എന്നത് ഈ വാദത്തിൽ അംഗീകരിക്കപ്പെടുന്നില്ല . പാടത്ത് പണി ചെയ്യുന്നയാളുടെ മകന് വിദ്യാഭ്യാസത്തിലൂടെ കൈവരുന്ന യോഗ്യതയനുസരിച്ച് കളക്ടറോ ഭരണാധിപനോ അഥവാ ക്ഷേത്ര ശാന്തിക്കാരനോ ആകുന്നതിന് ഈ വാദ പ്രകാരം തടസ്സമില്ല എന്ന മാത്രമല്ല അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാകുന്നു . അപ്രകാരം ഒരാൾ തൊഴിൽ മാറി പോകുമ്പോൾ ഉണ്ടാവുന്ന ശൂന്യത  നികത്തുന്നതിനും പകരം വെക്കുന്നതിനും  പുതിയ ആളുകളെ കൊണ്ട് വരികയും ആ മേഖലയിൽ സർക്കാർ ഇടപെടുകയും ചെയ്യണം .  ഫലത്തിൽ ആളുകൾ സ്വാഭാവികമായി ചെയ്തു വരുന്ന എല്ലാ കർമ്മ മേഖലകളും സർക്കാർ ഇടപെട്ട് സേവന മേഖല ആക്കി മാറ്റണം . 

                                 വിവിധ        സംവാദങ്ങളിൽ കർമ്മായത്ത വർണ വാദഗതിക്കാർ ഉന്നയിക്കുന്ന പൗരാണികവും ചരിത്രപരവുമായ വാദങ്ങൾ ചുവടെ ചേർക്കുന്നു . 


1 . രാമായണം രചിച്ച വാല്മീകി അതിനു മുമ്പ് രത്‌നാകരൻ എന്ന വർണബാഹ്യനായിരുന്ന കൊള്ളക്കാരനായിരുന്നു എന്നും അക്കാലത്തെ വ്യവസ്ഥിതി പ്രകാരം എല്ലാവർക്കും  വേദപഠനം സാധ്യമായിരുന്നു എന്നതിന് അത് തെളിവാണെന്നുമാണ് വാദം  .

2 . മഹാഭാരതം രചിച്ച വേദവ്യാസൻ വർണബാഹ്യയായ  മുക്കുവ സ്ത്രീയുടെ മകനാണെന്നും എന്നിട്ടും ആ കാലഘട്ടത്തിൽ സമൂഹത്തിൽ അംഗീകരിക്കപ്പെട്ടിരുന്നു എന്നും  വാദിക്കുന്നു . 

                                             സൂക്ഷ്മമായി നോക്കിയാൽ ഡാർവിന്റെ പരിണാമ സിദ്ധാന്തവുമായും കമ്മ്യുണിസവുമായും  ചില സെമിറ്റിക് മത കാഴ്ചപ്പാടുകളോടും ഒത്ത് പോകുന്ന  നാസ്തികവും ഭൗതികവും ആയ  വാദമാണിതെന്ന് കാണാവുന്നതാണ് . 
                                
ജന്മായത്തവർണ വ്യവസ്ഥിതി വാദം എന്ത് ? 

               മനുഷ്യരും ഈ കാണുന്ന പ്രപഞ്ചവും കൽപാദിയിൽ ബ്രഹ്‌മാവിനാൽ സൃഷ്ടിക്കപ്പെട്ടതാണ് .  ബ്രഹ്‌മാവ് തന്റെ  മുഖത്ത് നിന്നും ബ്രാഹ്മണരെയും കൈകളിൽ നിന്ന് ക്ഷത്രിയരെയും  തുടയിൽ നിന്ന് വൈശ്യന്മാരെയും പാദത്തിൽ നിന്ന് ശൂദ്രന്മാരെയും സൃഷ്ടിച്ചു  .  ക്ഷത്രിയാദികളേക്കാൾ മുമ്പ് ജനിച്ച്  അവരെ വേദാധ്യയനം ചെയ്യിച്ചത് കൊണ്ട് ബ്രാഹ്മണന്  ശ്രെഷ്ഠത കല്പിക്കപ്പെട്ടു .  വർണം സൃഷ്ടിയിൽ തന്നെ നിശ്ചയിക്കപ്പെട്ടു . ആ സൃഷ്ടിയിൽ ഒരു ജീവി വർഗ്ഗവും  ഭൗതിക പരിണാമം കൊണ്ട് ഉണ്ടായതല്ല   .   മുമ്പേ ഉണ്ടായിരുന്നവ തന്നെയാണ് സൃഷ്ടി കർമ്മത്തിൽ പുനരവതരിപ്പിക്കപ്പെട്ടത്        (ഗീത  9 . 7 ) .  ബ്രഹ്‌മാവ്‌ സൃഷ്‌ടിയുടെ ആദിയിൽ ഏതൊരു കർമ്മത്തിന് നിയോഗിച്ചുവോ ആ ജീവി പുനരുത്പാദിപ്പിക്കപ്പെടുമ്പോൾ അതിന്റെ സന്തതികളും അതേ  കർമ്മത്തെയാണ് സ്വീകരിക്കേണ്ടത് .  

                ദേഹികൾ  ജന്മം കൊണ്ട് അവർക്ക് ലഭിച്ചതിന്  അനുരൂപമായ കർമ്മത്തെ വരിച്ചു കൊള്ളേണ്ടതാണ് . കർമ്മങ്ങൾ ജന്മത്തിനും ജന്മം കർമ്മത്തിനും കാരണമാകുന്നു . ജനിച്ച കുലത്തിന്  / വർണത്തിന്  യോജിക്കാത്ത കർമ്മങ്ങൾ   സ്വീകരിക്കുന്നവൻ പതിതനായി വീണ്ടും ജന്മമെടുക്കുന്നു .   സ്വവർണ വിഹിതമായ കർമ്മങ്ങൾ യജ്ഞഭാവനയോടെ ചെയ്യുന്നവൻ ജ്ഞാന പ്രാപ്തി വന്ന് മുക്തി നേടുകയോ , അഥവാ അതിനു പാകത വന്നില്ലെങ്കിൽ ഉയർന്ന കുലത്തിൽ വീണ്ടും ജനിച്ച് മുക്തി നേടുകയോ ചെയ്യുന്നു .  മുക്തി ആഗ്രഹിക്കാത്തവൻ പല പല ജീവി വർഗ്ഗങ്ങളിൽ ജന്മമെടുത്ത്  ഈ ഗതിയിൽ  അനന്ത കാലത്തേക്ക് സഞ്ചാരം തുടരുന്നു .

                      സൂക്ഷ്മമായി നോക്കുമ്പോൾ വേദോപനിഷത്തുകളിലെയും ഭാരതീയ ശാസ്ത്രങ്ങളിലേയും ദർശനങ്ങൾ മുഴുവൻ ജന്മായത്ത വ്യവസ്ഥിതിയോട് യോജിക്കുന്നത് കാണാം . 


              വിവിധ   സംവാദങ്ങളിൽ കർമ്മായത്ത വർണ വാദഗതിക്കാർ ഉന്നയിക്കുന്ന മേല്പറഞ്ഞ  വിഷയങ്ങൾക്ക് പൗരാണികവും ചരിത്രപരവുമായ മറുപടി ,  ചുവടെ ചേർക്കുന്നു .  

1 ) മഹർഷി ഭൃഗുവിൻറെ ഗോത്രത്തിൽ  'പ്രചേതസ്' എന്ന ബ്രാഹ്മണ ശ്രെഷ്ഠൻറെ പുത്രനാണ്  പിൻകാലത്ത് വാല്മീകി ആയി അറിയപ്പെട്ടതും രാമായണം രചിച്ചതും . അത് സംബന്ധിച്ച രാമായണത്തിലെ വരികൾ ചുവടെ ചേർക്കുന്നു . 

''പ്രചേതസോഹം ദശമ: പുത്രോ രാഘവനന്ദന l ന സ്മരാമ്യ നൃതം വാക്യമിമൗ  തു തവ പുത്രകൗ'' ll  96.19

''സന്നിബദ്ധം ഹി ശ്ലോകാനാം ചതുർവിംശത്സഹസ്രകം l  ഉപാഖ്യാനശതം  ചൈവ ഭാര്ഗ്ഗവേന തപസ്‌വിനാ'' ll 94 .26 

           അതീവ സംസ്കാര സമ്പത്തും  ഭാഷാപ്രാവീണ്യവും കാവ്യശാസ്ത്രമുൾപ്പെടെ സകല ശാസ്ത്രങ്ങളും മനസ്സിലാക്കി  ഉന്നതമായ ധാർമിക ബോധ നിലവാരത്തിൽ നിന്ന് കൊണ്ട് മാത്രമേ ഒരാൾക്ക് മാത്രമേ രാമായണം എഴുതാൻ കഴിയൂ എന്നത് വായിച്ചവർക്കെല്ലാം അറിയാം . അങ്ങനെ ഒരാൾക്ക്   കള്ളനെന്ന  ഭൂതകാലം  ഉണ്ടാകാനേ   ഇടയില്ല .   ഒരു പക്ഷിക്ക് ബാണമേറ്റത് കണ്ടപ്പോൾ തന്നെ 'മാ നിഷാദ' എന്ന പ്രതികരണം ഉണ്ടായ വ്യക്തി എങ്ങനെയാണ് അന്യരുടെ മുതൽ പിടിച്ച് പറിച്ചിരിക്കുക ? .

2 ) വേദവ്യാസൻറെ മാതാവ് സത്യവതി മുക്കുവ സ്ത്രീ ആണെന്ന വാദവും ശരിയല്ല . മഹാഭാരതം ആദി പർവത്തിൽ മുക്കുവരാജാവ്  ശന്തനുവിനോട്  സത്യവതി തൻ്റെ  വളർത്ത് മകളാണെന്ന് പറയുന്നുണ്ട്  . അദ്രിക എന്ന അപ്സരസ്സിന് ദേവാംശനായ ബ്രാഹ്മണനിൽ  ഭൂമിയിൽ വച്ച് ഉണ്ടായ പുത്രിയാണ് സത്യവതി . ദേവലോകത്തെ നിവാസികളായ അപ്സരസ്സുകൾക്ക് കേവലമനുഷ്യരിലെ വർണ , നിയമങ്ങൾ ബാധകമല്ല . സത്യവതിക്ക് ബ്രാഹ്മണനായ പരാശര മഹർഷിയുടെ പുത്രനായിട്ടാണ്‌ ഭഗവാൻ വേദ വ്യാസൻ അവതാര ജന്മമെടുക്കുന്നത് . അതിനാൽ വ്യാസൻ ബ്രാഹ്മണനാകുന്നു .   ശ്രീ വേദവ്യാസന്റെ ജീവിത കാലത്ത്  ഇത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ല . കലി  കാലത്ത് ജനിച്ച അൽപ ബുദ്ധികളായ ആളുകൾ മാത്രമാണ് വ്യാസന്റെ വർണ നിർണയം ചെയ്യുന്നത് .  


   വർണ്ണം കർമ്മായത്തമാണെന്ന് വീണ്ടും ചരിത്രത്തെയോ പുരാണങ്ങളെയോ കൂട്ട് പിടിച്ച് വാദിക്കുന്നവർ മറുപടി വ്യക്തമാക്കേണ്ട ചില സാഹചര്യങ്ങൾ ചുവടെ ചേർക്കട്ടെ .  

1 . ബ്രാഹ്മണർക്ക് മാത്രം വിദ്യാദാനം എന്ന് നിലപാടെടുത്ത പരശു രാമൻ എന്തിനാണ്   ബ്രാഹ്മണനല്ലെന്ന്   തിരിച്ചറിഞ്ഞപ്പോൾ കർണ്ണനെ ശപിച്ചത് ? വർണം മാറ്റി അനുഗ്രഹിച്ച് അയച്ചാൽ പോരായിരുന്നോ ?  എന്ത് കൊണ്ടാണ് ക്ഷത്രിയനുള്ള ജന്മസിദ്ധമായ വേദനാ സഹന ശക്തി ബ്രാഹ്മണന് ഉണ്ടാവില്ലെന്ന് പരശുരാമന് ബോധ്യപ്പെട്ടത് ? 

2 . വർണ്ണവും ജാതിയുമൊക്കെ കർമ്മായത്തമാണെങ്കിൽ എന്തിനാണ് പരശുരാമൻ 21 തലമുറ ക്ഷത്രിയന്മാരെ മുഴുവൻ തേടി  ചെന്ന്  നിഗ്രഹിച്ചത് ? പകരം അവരെ വർണം മാറ്റിയാൽ പോരായിരുന്നില്ലേ ? അക്കാലഘട്ടത്തിലെ ക്ഷത്രിയ സ്ത്രീകളിലെ ഗർഭം പോലും പരശു രാമനോടുള്ള പേടി കൊണ്ട് അലസി  പോയിരുന്നു എന്ന് പറയപ്പെടുന്നു. വർണം തെരെഞ്ഞ്ഞെടുക്കും പോലെ മാറ്റാവുന്നതാണെങ്കിൽ അവർ എന്തിന് ഭയക്കണം ? 

3 . വർണം കേവല മനുഷ്യരാൽ വരിക്കപ്പെടുന്നതാണെങ്കിൽ ഏകലവ്യന് അസ്ത്ര വിദ്യ നിഷേധിക്കപ്പെട്ടത് എന്ത് കൊണ്ട് മഹാഭാരതത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല ?

4 . വർണം കർമ്മായത്തമാണെങ്കിൽ ബ്രാഹ്മണ വിഹിതമായ തപസ്സ് തെരെഞ്ഞ്ഞെടുത്ത   ശൂദ്രനായ  ശംബുകനെവധിക്കുന്നതിന് പകരം ബ്രാഹ്മണനായി അംഗീകരിക്കുകയല്ലേ ശ്രീരാമൻ  ചെയ്തിരിക്കുക ? എന്ത് കൊണ്ട്  മറിച്ചായി ?

5 . ഇനി കർമ്മായാത്ത വർണ വ്യവസ്ഥിതി യഥാർത്ഥത്തിൽ ഉണ്ടായിരുന്നു എന്ന വിശ്വസിച്ച് ആ സാഹചര്യത്തിലേക്ക് പോകാം .  ഒരു ബാലകൻ വിദ്യാഭ്യാസത്തിന്  പാകമാകുന്ന  5  അല്ലെങ്കിൽ 6  വയസ്സിൽ അവൻ ക്ഷത്രിയ ധർമം വരിക്കുകയാണെങ്കിൽ കളരിയിൽ പോകണം . ബ്രാഹ്മണ ധർമമാണെങ്കിൽ വേദം പഠിക്കാൻ  പോകണം . ശൂദ്രനാണെങ്കിൽ സഹായിക്കാൻ പോകണം . അപ്പോൾ തെരെഞ്ഞ്ഞെടുപ്പ് വളരെ ചെറുപ്പത്തിൽ  ആയി . വിദ്യാഭ്യാസം കഴിഞ്ഞാലും കുപ്പായം മാറും പോലെ വർണം മാറാമെന്നിരിക്കെ എന്തിനീ പാട് പെട്ട്  വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു എന്ന് ഭരണാധികാരികളും അന്നത്തെ ഗുരുക്കന്മാരും ചിന്തിച്ച് വിദ്യാഭ്യാസ പദ്ധതി നിർത്തി വക്കാനുള്ള സാഹചര്യമല്ലേ രൂപപ്പെടുക ? . അങ്ങനെ ഒരു പത്ത് കൊല്ലം പോലും നിലനിൽക്കാനിടയില്ലാത്ത  ഒരു അവസരവാദ വർണ സമ്പ്രദായമാണോ ഇവിടെ നില നിന്നിരുന്നതായി  പ്രസംഗിച്ച് ഫലിപ്പിക്കാൻ നോക്കുന്നത് ? 

6 . ക്ഷത്രിയനായിരുന്ന  വിശ്വാമിത്രൻ കൊടും തപം ചെയ്ത് സൃഷ്ടി സ്ഥിതി സംഹാര കാരണങ്ങളായ ത്രിമൂർത്തികളിൽ നിന്നും വരം നേടിയ ശേഷം   ഏറ്റവും അവസാനമായി എതിരാളി   ആയ വസിഷ്ഠ മഹർഷിയുടെ അംഗീകാരം കൂടി നേടിയ ശേഷമാണ് ബ്രഹ്മ ഋഷി പദം നേടിയത് . വിശ്വാമിത്രൻ ഇഛിച്ചാൽ അടുത്ത ജന്മത്തിൽ ബ്രാഹ്മണത്വം പ്രാപ്യമാകുമെങ്കിലും മോക്ഷത്തിന് ക്ഷത്രിയൻ ലഭിക്കുന്ന  ഇഹജന്മത്തിലെ രാജര്ഷി പദവി മതിയാകുമെങ്കിലും ശത്രുവായിരുന്ന വസിഷ്ഠനോട് ഈ ജന്മത്തിൽ തന്നെ തുല്യ നിലയിൽ നിൽക്കാനുള്ള  രാജോ ഗുണപരമായ വൈരാഗ്യമാണ് ഇതിനെല്ലാം  കാരണമായത് .  അതിനായി വിശ്വാമിത്രന് സ്വരാജ്യവും സ്വകുലവും  കുടുംബബന്ധവും സ്വത്തും പുത്രപൗത്രാദികളെയും എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടിയും വന്നു . അങ്ങനെ  വിശ്വാമിത്രൻ  നയിച്ച ത്യാഗപൂർണമായ ജീവിതത്തെ ആഗ്രഹിച്ചാണോ പുരോഗമനപരമായി നിങ്ങൾ  വർണപരിവർത്തനം  ആഗ്രഹിക്കുന്നത് ?

ജന്മായത്ത വർണ വ്യവസ്ഥിതിയുടെ ശാസ്ത്രീയ വശം                 
                             
                                ''വരിക്കുക'' എന്ന നാമ  പദ അർത്ഥത്തെ സംബന്ധിച്ച് ആർക്കും തർക്കമില്ല . ഭാഷ സംസ്‌കൃതമാകയാൽ    അധ്യാത്മിക  അർഥങ്ങൾ ഓരോ പദങ്ങളിലും ഉൾച്ചേർന്നിരിക്കും . ആര് എപ്പോൾ എന്തിനെ വരിക്കുന്നു എന്നതാണ് വിഷയം .  അതറിയണമെങ്കിൽ  ഭാരതീയ ശാസ്ത്രജ്ഞാനപരമായി  ജീവാത്മാവിൻറെ പ്രയാണ ഗതി അനുസരിച്ച് ''വരിക്കുക'' എന്ന ക്രിയ നടക്കുന്ന എല്ലാ സാഹചര്യങ്ങളും വിലയിരുത്തണം . നിശ്ചിത കാലയളവിൽ സ്വർഗ്ഗ / നരക വാസം പൂർത്തിയാക്കിയ ജീവൻ അടുത്ത ജന്മത്തിനായി മേഘ വർഷത്തിലൂടെ ഭൂമിയിൽ പതിച്ച് അർഹതയനുസരിച്ച് മനുഷ്യന്റെയോ മൃഗങ്ങളുടെയോ പക്ഷികൃമി കീടങ്ങളുടെയോ   ജന്മമെടുക്കുന്നതിനായി ആ വർഗ്ഗത്തിൽപ്പെട്ട യോഗ്യനായ പുരുഷനെ തേടി ജലത്തിലൂടെ സഞ്ചരിച്ച്  ജലപാനം ചെയ്യുമ്പോൾ അയാളെ വരിച്ച് ശരീരത്തിൽ രക്തത്തിൽ   കയറി പറ്റുന്നു . അതുപോലെ   എത്തിപ്പെട്ട  മറ്റനേകം ജീവന്മാരോടൊപ്പം ബീജരൂപത്തിൽ പുരുഷേന്ദ്രിയത്തിൽ    യുക്തമായ യോനി പ്രവേശനത്തിനായി കാത്തിരിക്കുന്നു .   
          
                   യഥാസാഹചര്യത്തിൽ യുക്തമായ വർണത്തിൽപ്പെട്ട സ്ത്രീ യോനിയിൽ  ആ ജീവൻ വരിക്കപ്പെടുന്നു . ഉടൻ  ലിംഗനിർണയം ചെയ്യപ്പെട്ട്  ഭ്രൂണ ശരീരമാക്കപ്പെടുകയും അവൻ / അവൾ  പിറന്ന ശേഷം  ജീവിക്കേണ്ട ,  കുടുംബ , സാമൂഹ്യ , വർഗ്ഗ പരിതഃസ്ഥിതികൾ ആ നിമിഷം  തന്നെ വരിക്കപ്പെടുകയും ചെയ്യുന്നു . ഈ വിധം നടക്കുന്ന വരണങ്ങളിലൊന്നും പ്രകൃതിക്കല്ലാതെ യാതൊരു ശക്തിക്കും ഇടപെടാനാകില്ല . 


                      ലിംഗം , തൊലി നിറം ,   മാതാ പിതാക്കൾ , സഹോദരങ്ങൾ , പദവികൾ, മേൽക്കോയ്മ , ജാതി , കുല തൊഴിൽ , സ്വത്ത് വിഹിതം    എന്നിങ്ങനെ പ്രധാനപ്പെട്ട തെരെഞ്ഞ്ഞെടുപ്പുകളൊക്കെ ജന്മത്തോടെ തന്നെ പൂർത്തിയാകുന്നു . അങ്ങനെ പൂർത്തിയായ സംഗതികളിലൊക്കെ ഒരു വ്യക്തതയും തർക്കമില്ലായ്മയും ഉള്ളത് കൊണ്ടാണ് പുരാതന കാലം തൊട്ടു തന്നെ കുട്ടിയുടെ അധികാര അവകാശങ്ങളൊക്കെ ജന്മായത്തമാക്കി നിശ്ചയിച്ച് കൊണ്ട് സമൂഹം മുന്നോട്ട് വന്നത് . ആധുനിക ശാസ്ത്ര പ്രകാരമാകട്ടെ , D N A , രക്ത ഗ്രൂപ്പ് , തൊലി നിറം , മറ്റനേകം പാരമ്പര്യ ഘടകങ്ങൾ എന്നിവയും ദേഹികമായ എല്ലാ സവിശേഷതകളും  ജന്മായത്തമായി വരിക്കപ്പെട്ടതായും ഇനി മാറ്റം ഇല്ലെന്നും വ്യക്തമാകുന്നു .

                    മനുഷ്യർ മാത്രമല്ല പല വിധ മൃഗങ്ങളും മത്സ്യങ്ങളും പറവകളും സസ്യങ്ങൾ പോലും അതാതിന് യുക്തമായ ജന്മായത്ത വ്യവസ്ഥിതിയിലാണ് സ്വജാതി വർഗ്ഗങ്ങളോട് കൂടി ജീവിച്ചു വരുന്നത് . മൃഗങ്ങളിലും ഉറുമ്പ് തുടങ്ങി ചെറു ജീവികളിലും അതാത് കൂട്ടങ്ങളുടേതായ വിഭജനങ്ങളും കീഴ് വഴക്കങ്ങളും ഭ്രഷ്ട് തുടങ്ങിയ നിയമ വ്യവസ്ഥയും പാലിക്കുന്നത് കാണാം . അതാത് സമൂഹത്തിൻറെ  കീഴ് വഴക്കങ്ങളും കോയ്മകളും  ലംഘിച്ചാൽ ഛിന്നഭിന്നമായി നശിക്കുന്ന ഒട്ടേറെ പ്രാണി സമൂഹങ്ങൾ നമുക്ക് ചുറ്റുമുണ്ട് . എന്തിനേറെ ? കാലങ്ങളായി സമ്പർക്കത്തിലിരുന്നിട്ടും കടൽ  വെള്ളവും കായൽ വെള്ളവും അതാതിന്റെ സ്വാഭാവികതയെ വെടിഞ്ഞ്  ഇനിയും ഒന്ന് ചേർന്നിട്ടില്ല . 

               ഇതിഹാസങ്ങളിലെ കഥാ പാത്രങ്ങൾ  ഉന്നയിക്കുന്ന ധാർമിക പ്രശ്നങ്ങളും അവക്കുള്ള തീർപ്പുകളും  എല്ലാം  സ്ഥിരമായതും   ജന്മായത്തവുമായ സമൂഹ വ്യവസ്ഥിതിയെ അടിസ്ഥാനമാക്കി തന്നെയാണ് നിർണയിക്കപ്പെട്ടിരിക്കുന്നത്  എന്ന്  ഇതിഹാസം വായിക്കുന്ന ആർക്കും മനസ്സിലാകും .    'കാക്ക കുളിച്ചു  വന്നാൽ കൊക്കാകും'  എന്ന തരത്തിൽ വർണം മാറ്റി പുതിയതായി അവതരിക്കാൻ ഉതകുന്ന ഏതെങ്കിലും കർമ്മമോ ആചാരമോ ഇതിഹാസങ്ങളിൽ കാണുന്നില്ല .      മറിച്ച്    അന്യവർണത്വം അവകാശപ്പെട്ട് ആൾമാറാട്ടം നടത്തിയ കുറ്റത്തിന് പരശുരാമൻ കർണ്ണനെ ശപിക്കുകയും ഉണ്ടായി .  മറ്റൊരു വേളയിൽ ക്ഷത്രിയ കുലത്തിൽപ്പെട്ടവരുടെ   ആയുധാഭ്യാസ പ്രകടന വേളയിൽ പരാക്രമം നടത്താനെത്തിയ കർണ്ണനെ കുല ഗുരുക്കന്മാർ സൂതപുത്രനെന്ന് ചൂണ്ടി കാണിച്ച് തടഞ്ഞപ്പോൾ സാക്ഷാത് കലി പുരുഷാവതാരമായ ദുര്യോധനൻ യോഗ്യതയൊന്നും പരിശോധിക്കാതെ  കർണ്ണനെ അംഗരാജാവായി വാഴിച്ചത് വരാനിരിക്കുന്ന കലികാലത്തിലെ  ഭരണക്രമത്തെ പറ്റിയുള്ള സൂചന നൽകുന്നതാകുന്നു . 

                       ഓരോ സസ്യ , ജന്തു ജാതികളിലും ജനിതക ഗുണത്തെ ആശ്രയിച്ചുള്ള ഉന്നതമൂല്യമുള്ള ഇനങ്ങൾക്കാണ് ഇന്ന്  വില  . ഓരോ കർമ്മായത്തവാദിയും   തനിക്കായി  ഒരു തോട്ടം ഉണ്ടാക്കുകയാണെങ്കിൽ ഉന്നത ജനിതക ഗുണമുള്ള ഇനം തൈകളാണ് തിരഞ്ഞ്ഞെടുക്കുക എന്നതിൽ സംശയമില്ല . യഥാർത്ഥത്തിൽ  വാടിയതും മുരടിച്ചതും തലപോയതും  ഉൾപ്പെടെ എല്ലാ ഇനം തൈകളെയും നട്ടു വളർത്തി അവക്ക് വെള്ളവും വളവും ആർജ്ജിക്കാനുള്ള അവസരം നൽകി അതിലൂടെ  മികച്ച ഇനമാക്കി ആദായമെടുക്കുകയായിരുന്നു  കർമ്മായത്ത പ്രത്യയ ശാസ്ത്രപരമായ ശരി . 

നടപ്പ് ലോകക്രമവും ജനിതക മൂല്യ നിരാസവും 

                  ജർമനിയിലെ ഏകാധിപതിയായ ഹിറ്റ്ലർ മുന്നോട്ട് വച്ച  ലോകക്രമം  ജന്മായത്തപരമായ ജനിതക ഗുണം , വംശശുദ്ധി , മെറിറ്റ് എന്നിവയിൽ ഊന്നിയ ഒന്നായിരുന്നു . ഹിറ്റ്ലറുടെ പരാജയത്തിന് ശേഷം യുദ്ധ വിജയികളായ  ബ്രിട്ടീഷ്  ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ സഖ്യകക്ഷികളും ഈ പറഞ്ഞ തത്വങ്ങളെ പൊതുധാരയിലോ വിദ്യാഭ്യാസ രംഗത്തോ  ചർച്ച ചെയ്യുന്നത്  നിർബന്ധിതമായി ഒഴിവാക്കി . അവർക്ക് സ്വാധീനമുള്ള എല്ലാ രാജ്യങ്ങളിലും വംശീയപരമായ ഉയിർത്തെഴുന്നേൽപ്പുകളെ ഒതുക്കി പകരം  സ്ത്രീ ,  ന്യുനപക്ഷ , ദുർബല , വിഭാഗങ്ങളുടെ  ശാക്തീകരണവും ജി.ഡി.പിയും  വികസനവും സംവരണവും  തുല്യാവകാശങ്ങളും , അധികാര വികേന്ദ്രീകരണവും  പാശ്ചാത്യ രീതിയിലുള്ള ഡെമോക്രസിയും   പ്രോത്സാഹിപ്പിച്ചു  .    എന്നാൽ കാലം കുറച്ച് കൂടി മുന്നോട്ട് പോയാൽ പ്രശ്നങ്ങളിൽ പെട്ട് അത്യന്തം ഉഴലുന്ന സമൂഹം പരിഹാരത്തിനായി മെരിറ്റിനെ തേടി  എത്തുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല  . കേവലം ഒരു പരീക്ഷയിൽ മാർക്ക് നേടി തെളിയിക്കുന്ന മെറിറ്റല്ല ഞാൻ ഇവിടെ ഉദ്ദേശിച്ചത് .

ഭഗവദ് ഗീതയിലെ ചാതുർ വർണ്യ വിഭജനം . 

             അതാത് വർണങ്ങൾക്ക് സ്വാഭാവികമായ കർമ്മങ്ങളെയാണ് ഭഗവദ് ഗീത 18 . 41 മുതൽ 18 .48 വരെ വിധിച്ചിരിക്കുന്നത് . ആ കർമ്മ വിഭജനത്തിന്  ഹേതു  അതാത്    വർണത്തിൽപ്പെട്ടവരിൽ   അന്തർലീനമായ ജന്മായത്തമായ സ്വഭാവഗുണമാണെന്ന് 18 . 41 പറയുന്നു .   വർണ കർമ്മങ്ങളെ ത്യജിക്കരുതെന്ന് 18 . 48 ൽ പറയുന്നു. പരവർണ കർമ്മം ചെയ്യുന്നത് എത്ര നല്ല രീതിയിലാണെങ്കിലും കൊള്ളുകയില്ലെന്നാണ് 18 . 47 ൽ പ്രതിപാദിച്ചിരിക്കുന്നത് . സംസിദ്ധിയെ പ്രാപിക്കാൻ  വർണം മാറേണ്ടതില്ലെന്നും അവനവൻറെ വർണത്തിന് നിശ്ചയിക്കപ്പെട്ട  കർമ്മത്തെ ശരിയായി അനുഷ്ഠിക്കുന്നത്‌ സിദ്ധിയെ നേടി തരുമെന്നും 18 . 45 &46  ശ്ലോകങ്ങളിൽ  വ്യക്തമാക്കുന്നു . ക്ഷത്രിയനായ ജനകൻ സ്വകർമ്മങ്ങളാൽ തന്നെ പരമ പദം  പൂകിയതായി  3 . 20 ൽ പരാമർശിക്കുന്നു . അതിനാൽ തന്നെ സ്വകർമ്മങ്ങളെ   ത്യജിച്ച് അന്യ കർമ്മത്തെ ആശ്രയിച്ച് വർണം മാറുന്നതിനെ ഭഗവാൻ അംഗീകരിക്കുന്നില്ല . 

                  ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് നടന്ന ഒരു ഓൺലൈൻ ചർച്ചയിൽ   വർണം കർമ്മായത്തമാണ് എന്ന് വാദിച്ച പ്രബല ഹിന്ദു  ഗ്രൂപ്പിലെ മോഡറേറ്റർ  , അതിനെ എതിർത്ത എന്നോട് , പുരാണങ്ങളിൽ  ജാതിയെന്ന ഒരു പരാമർശമെങ്കിലും ഉണ്ടെങ്കിൽ അത് തെളിയിക്കാൻ ആവശ്യപ്പെടുകയും അപ്പോൾ തന്നെ ഞാൻ  ഗീതയിലെ 01. 43. ''ദോഷൈരെതൈ : കുലഘ്നാനാം വർണ സങ്കര കാരകൈ : ഉത്സാദ്യന്തേ ജാതി ധർമ്മാ : കുലധർമ്മാശ്ച ശാശ്വതാ:''  എന്ന ശ്ലോകം    പരാമർശിക്കുകയും  നിവൃത്തിയില്ലാതെ അദ്ദേഹം അംഗീകരിക്കുകയും ചെയ്തത് ഞാൻ ഈ  ഘട്ടത്തിൽ ഓർക്കുകയാണ്   . ഈ ശ്ലോകത്തിൽ  കുല ധർമ്മവും ജാതി ധർമ്മവും ശാശ്വതമാണെന്നും ധർമത്തിന് വിരുദ്ധമായ പ്രവർത്തി , വർണ സങ്കര കാരണമാണെന്നും അർജുനൻ പറയുന്നത് അന്ന് നിലനിന്ന വ്യവസ്ഥ വച്ച് കൊണ്ട് തന്നെയാണ് . അതൊന്നും ഭഗവാൻ ഖണ്ഡിക്കുന്നുമില്ല . 

മുജ്ജന്മസുകൃതവും അത് കേട്ടപ്പോൾ ഉണ്ടായ കോലാഹലവും 

                          ബ്രാഹ്മണർ മുജ്ജന്മ സുകൃതമുള്ളവരാണെന്ന് ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞപ്പോൾ അത് കേട്ട ഇവിടത്തെ സ്ഥാപിത രാഷ്ട്രീയക്കാരും മീഡിയയും ഉണ്ടാക്കിയ കോലാഹലങ്ങൾ നാം കണ്ടതാണ് . അഗ്രഹാരത്തിലെ  മുജ്ജന്മ സുകൃതമുള്ള   വരേണ്യന്മാർക്ക്  എന്തിനാണ് സംവരണമെന്ന്  മുതിർന്ന നേതാവ്  ചോദിച്ചു .  ആ ചർച്ചകൾ ഒന്നും ശരിയായ രീതിയിലല്ല നടന്നത് . അത് മനസ്സിലാക്കാൻ ഒരു കഥ  പറയാം . 

                                         ഒരാൾ  ഒരു ട്രെയിനിൽ അതാവശ്യമായി യാത്ര പോകുകയാണ് . ചിലവ് കുറവാണല്ലോ എന്ന്  കരുതി ജനറൽ ടിക്കറ്റാണ് എടുത്തത് . എന്നാൽ അവിടത്തെ സാഹചര്യങ്ങൾ കണ്ട് മടുത്തപ്പോൾ സമാന ചിന്താഗതിക്കാരായ ആളുകളെ സംഘടിപ്പിച്ച് സ്ലീപ്പറിലോ ഏ .സി.യിലോ കയറി സീറ്റ് കയ്യടക്കി  . ടി. ടി. ആർ വന്ന് ചോദിച്ചപ്പോൾ    ടി. ടി. ആറിനോട്  '' ജനറൽ  ടിക്കറ്റുകാരും  മനുഷ്യരല്ലേ ?  ഈ ട്രെയിൻ പൊതു മുതലല്ലേ ?  അല്ലാതെ ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ ? ഞങ്ങളുടെ ടാക്സ്  കൊണ്ടല്ലേ ഇതൊക്കെ ഉണ്ടാക്കിയത് ? ''   എന്നൊക്കെ വാദിച്ച് കഥാനായകൻ തർക്കിച്ചു . അപ്പോൾ ടി.ടി.ആർ പറഞ്ഞു .    

         '' ഇവിടെ  ഏസിയിൽ / സ്ലീപ്പറിൽ    ഇരിക്കുന്നവരെല്ലാം ഇതിനു വേണ്ടി  കൂടിയ  പണം  നൽകി  നേരത്തേ കൂട്ടി പ്രത്യേക  ടിക്കറ്റെടുത്തവരാണ് . അതിനാൽ അവർക്ക് ചില സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ റെയിൽവേ ബാധ്യസ്ഥരാണ് . നിങ്ങൾ അപ്രകാരം ചെയ്യാത്തതിനാൽ നിങ്ങളുടെ ഈ പ്രവർത്തി നിയമ ലംഘനവും ശിക്ഷാർഹവുമാണ് . നിങ്ങൾക്ക് ട്രെയിനിൽ   ഇതേ സൗകര്യങ്ങളോടെ സഞ്ചരിക്കണമെങ്കിൽ  മറ്റൊരു ട്രെയിനിൽ കൂടിയ പണം നൽകി മറ്റൊരു ദിവസം സഞ്ചരിക്കാവുന്നതാണ് .''

                     ഈ സംഭവത്തിലെ  യാത്ര എന്നത്  ഇഹജന്മത്തെ സൂചിപ്പിക്കുന്നു .  ഏസി / സ്ലീപ്പർ കോച്ചുകൾ   സമൂഹത്തിലെ വരേണ്യ വർണവിഭാഗം .  ഏസി / സ്ലീപ്പർ  ടിക്കറ്റെടുത്തവർ  ഈ ജന്മത്തിലെ ബ്രാഹ്മണർ .  പണം  എന്നാൽ  സുകൃതം . ടിക്കറ്റ് എടുക്കുക എന്നാൽ ജനിക്കുക .  ടി.ടി.ആർ  എന്നത്  ഭരണാധികാരി . റെയിൽവേ എന്നത്  ദൈവം .    ട്രെയിനിലെ വിവിധ ക്ലാസ്സുകൾ ആണ്  വിവിധ വർണങ്ങൾ .    കൂടിയ പണം നൽകി  ടിക്കറ്റെടുത്ത വ്യക്തികൾ  ആണ്    ബ്രാഹ്മണർ .   ബ്രാഹ്മണർ  പണം നൽകിയത് അഥവാ സുകൃത കർമ്മങ്ങൾ ചെയ്തത്  മുൻജന്മത്തിൽ .   

ബ്രാഹ്മണ സ്തുതി വർജ്യമോ ?

                  പുരാണങ്ങളിൽ പലയിടത്തും ബ്രാഹ്മണ സ്തുതികളും ബ്രാഹ്മണർക്ക് ഭരണകൂടങ്ങൾ ചെയ്തു കൊടുക്കേണ്ട സംരക്ഷണങ്ങളെപറ്റിയും ധാരാളമായി പ്രസ്താവിക്കുന്നുണ്ട് .  അതിനാൽ    ബ്രാഹ്മണരോട്  അസൂയയോ വിദ്വെഷമോ  ഉള്ള  പ്രശസ്തരായ വ്യക്തികൾ  പോലും  ഭാഗവതം , ഗീത തുടങ്ങിയവ പ്രഭാഷണം നടത്തുമ്പോഴും   ഗ്രന്ഥങ്ങൾക്ക്   വ്യാഖ്യാനമെഴുതുമ്പോഴും  ചാതുർ വർണ്യത്തെ വളച്ച്‌ ഒടിച്ച് വ്യാഖ്യാനിക്കുന്നത് കാണുന്നുണ്ട് . അബ്രാഹ്മണനായ  ഒരു മഹാഭാരത വ്യാഖ്യാതാവ് സ്വന്തം പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു .    ''വർണ വർഗ്ഗ മേധാവിത്വങ്ങൾ നിലനിറുത്തുവാനും സ്ഥാപിത താത്പര്യങ്ങൾക്ക് കോട്ടം തട്ടാതിരിക്കാനും വേണ്ടി  ഇടക്കിടക്ക് പലരും പലതും കൂട്ടിച്ചെർത്തിട്ടുണ്ടെന്ന് സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു . പലേടത്തും പ്രക്ഷിപതാംശങ്ങൾ  ഏറെയുള്ളതായി ഈ ലേഖകന് ബോധ്യം വന്നിട്ടുണ്ട്   '' .            

                       യഥാർത്ഥത്തിൽ  ബ്രാഹ്മണ വർണത്തിന്  വിഹിതമാക്കിയ വേദ പഠനം , വ്യാഖ്യാനം , പഠനം എന്നിവ ഇതര വർണ്ണത്തിലുള്ള താൻ   ചെയ്യുമ്പോൾ  ആ വ്യാഖ്യാനം / പ്രഭാഷണത്തോട് പ്രതികരിക്കുന്ന  പഠിതാവ് തന്റെ അർഹത ചോദ്യം ചെയ്യുമോ എന്ന ഉൾഭയം  ആയിരിക്കണം  ആ പ്രഭാഷകനെയോ വ്യാഖ്യാതാവിനെയോ  ഈ വിധം ചെയ്തികൾക്ക് നിർബന്ധിക്കുന്നത് . 

വ്യാഖ്യാനദുരന്തം 

                         അന്തരിച്ച ഒരു പ്രശസ്‌ത വ്യക്തിയുടെ  'കുമാരസംഭവം'  വ്യാഖ്യാനത്തിൽ കുമാര സംഭവത്തിലെ ഓരോ പദ്യവും  ഭീകരമായ കാവ്യാസ്വാദന നിലവാര പരിശോധനക്കും വിമർശനത്തിനും വിധേയമാക്കിയത്  ഞാൻ കണ്ടിട്ടുണ്ട് . അതിൽ  ചില ശ്ലോകങ്ങളെ  കൃതിയിൽ നിന്ന് വേർപെടുത്തി താഴെ എടുത്തെഴുതിയ വ്യാഖ്യാതാവ്  ഒരു സാങ്കല്പിക  പ്രക്ഷിപ്തകാരനെ അതിന് ഉത്തരവാദിയായി കല്പിച്ച്  ക്രൂശിക്കുന്നുണ്ട്  .   

                           ഈ രീതി പിൻ കാലത്ത് ഒരാചാരമായത് കൊണ്ടാണോ എന്തോ ,  സമീപകാലത്ത്  പുരാണ കൃതികളിലെല്ലാം വ്യാഖ്യാതാക്കൾ തന്നെ തന്റെ പുസ്തകത്തിലെ  ആമുഖത്തിൽ  മൂലകൃതിയിൽ പ്രക്ഷിപ്ത ആരോപണം ഉന്നയിക്കുന്നത്  ഒരു ഫാഷനായിട്ടുണ്ട് .   ബ്രാഹ്മണസ്തുതി എവിടെ കണ്ടാലും  അതെല്ലാം അസൂയാലുക്കൾക്ക് പ്രക്ഷിപ്തമാണ്  . ഇങ്ങനെ അസൂയക്ക് വശപ്പെട്ട്  ഇതിഹാസങ്ങൾ തുടങ്ങിയ  മഹത്തായ കൃതികളെ  വികലമാക്കി അവതരിപ്പിക്കുമ്പോൾ വികലമാകുന്നത് ആ കൃതിയല്ലെന്നും മറിച്ച് സ്വന്തം വ്യാഖ്യാനം അച്ചടിച്ച പുസ്തകം  മാത്രമാണെന്നും ബന്ധപ്പെട്ടവർ ഓർക്കുന്നത് നല്ലതായിരിക്കും .
                     
വർണസങ്കരം 


                       പൗരാണിക ഭാരതത്തിൽ രാജാവ് തൊട്ട് സമൂഹത്തിൽ  ഏറ്റവും താഴ്ന്ന നിലയിൽ ജീവിച്ചവർ വരെ മനു സ്മൃതി പ്രകാരമുള്ള ജന്മായത്ത  വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് സ്വകുടുംബങ്ങളിൽ അടക്കം നിയമങ്ങൾ പാലിച്ചിരുന്നത് . പുരാണങ്ങൾ , ചരിത്ര രേഖകൾ , കഥകൾ ഐതിഹ്യങ്ങൾ എന്നിവയിൽ ഇതിനെല്ലാം ഒരുപാട് തെളിവുകളുമുണ്ട് . എന്തിന് നാം ഇന്ന് പ്രത്യക്ഷത്തിൽ കാണുന്ന എല്ലാ സാമൂഹിക പിന്തുടർച്ചാവകാശവ്യവസ്ഥകളും  ജാതിനിർണയവുമെല്ലാം  മനു സ്മൃതിയിലെ  ജന്മായത്ത   വ്യവസ്ഥിതിയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് . '' കുമ്പളം നട്ടാൽ മത്തൻ വിളയില്ല'' എന്ന വസ്തുതയാണ്  ഇതിന് അടിസ്ഥാനം . അഥവാ മത്തൻ വിളഞ്ഞാൽ അവിടെ ഒരു കൃത്രിമം നടന്നിട്ടുണ്ടെന്നത് തീർച്ച.  ഇതിനെയാണ് വർണ സങ്കരമെന്ന് വിവക്ഷിച്ചിരിക്കുന്നത് . 

             വർണ സങ്കരത്തെയും അതിന്  കാരണങ്ങളെയും  കണ്ടെത്തുവാനാകട്ടെ എക്കാലത്തും ഒരു പ്രയാസവുമില്ല താനും . ചേരാത്തവ ചേർന്ന് നിൽക്കുന്നുണ്ടോ എന്ന നോക്കിയാൽ മാത്രം മതിയാകും .   ഭൂമിയിലെ സകല ദുഷ്ചെയ്തികൾക്കും വിളനിലമായതും  നിരന്തരം നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ അനർത്ഥമാണ് 'വർണ സങ്കരം' . അശാസ്ത്രീയത ഉള്ളതിനാലാണ് വർണ സങ്കരം അനർത്ഥമാകുന്നത് .   മനുഷ്യരിൽ വർണ സങ്കരം കൂടുമ്പോൾ പ്രകൃതിയിലും തത്‌ഫലമായി സങ്കരങ്ങൾ വർദ്ധിക്കുമെന്നത് നിരീക്ഷിച്ചാൽ കാണാം .    അവനവന്  നരകപ്രാപ്തി ഹേതു ആയ  'വർണ സങ്കരം' താൻ  ഭരിക്കുമ്പോൾ വേണ്ടതുണ്ടോ  എന്നത് ഓരോ ഭരണാധികാരിയും ന്യായാധിപനും  ആത്മ പരിശോധന നടത്തേണ്ട വിഷയം  തന്നെ ആകുന്നു . 
      

                    കാലം കലികാലമായതിനാൽ വർണ സങ്കരം ഹേതുവായി ചിന്താ കുഴപ്പവും  അരാജകത്വവും വന്ന് കൂടിയത് അല്പം ചിന്താ ശേഷി ഉള്ള ആർക്കും പ്രത്യക്ഷത്തിൽ കാണാവുന്നതാണ് . ഒരു കാലത്ത് ഭൂമി മുഴുവൻ ഭരിച്ചിരുന്ന ഭാരതത്തിലെ ക്ഷത്രിയന്മാർ  ബുദ്ധ ജൈന പ്രബോധനങ്ങളിൽ വീണും ബ്രാഹ്മണ സംബന്ധമില്ലാതെയും മ്ലേച്ഛ വിഭാഗങ്ങളാൽ തച്ച് തകർക്കപ്പെട്ടും അനൈക്യം കാരണം തമ്മിലടിച്ചും  ശൂദ്രവിഹിതങ്ങളായ സേവന കർമ്മങ്ങളിൽ മുഴുകി തൃപ്തരായും അധികാര ബാഹ്യരായി ഉപജീവനം ചെയ്ത് പോകുന്നു . ബ്രാഹ്മണ  വർണത്തിൽപ്പെട്ടവർ ഇന്നും ഉപജാതികളായി പിരിഞ്ഞ്   പേരിനെങ്കിലും സ്വധർമമനുഷ്ഠിച്ച് പോരുന്നത് കാണുന്നുണ്ടെങ്കിലും പ്രധാനമായി വൈശ്യ ,  ശൂദ്രവിഹിതങ്ങളായ കച്ചവടം , സേവനം എന്നീ മേഖലകളിലൂടെയുള്ള ധന സമ്പാദനം തന്നെയാണ് അവരിൽ ഭൂരിഭാഗത്തിൻറെയും  ഉപജീവനമാർഗ്ഗം  . വൈശ്യന്മാർ കൃഷി കച്ചവടങ്ങളോ  സേവനമോ ചെയ്ത വരുന്നു . ശൂദ്ര വിഭാഗങ്ങൾ അനുദിനം വികസിച്ച്  വരുന്ന  സേവന മേഖലയിൽ തന്നെ തുടരുന്നു .    മതം മാറ്റപ്പെട്ടവരും  അല്ലാത്തവരുമായ വർണ ബാഹ്യരാകട്ടെ കച്ചവടം, സേവനം , വിദഗ്ധ തൊഴിലുകൾ എന്നിവയിൽ ഏർപ്പെടുന്നു . ഇതിൽ നിന്ന് വ്യക്തമാകുന്നത് ക്ഷത്രിയന്മാർക്ക് പൂർണമായും വർണ ധർമ്മത്തിൽ നിന്ന് ഭ്രംശം സംഭവിച്ചതായും ബ്രാഹ്മണരിലും ഭൂരിഭാഗത്തിനും ഭ്രംശം സംഭവിച്ചതായും വൈശ്യന്മാർ ഭാഗികമായി ഇപ്പോഴും  പിടിച്ചു  നിൽക്കുന്നതായും ശൂദ്ര വിഭാഗത്തിനോ വർണബാഹ്യന്മാർക്കോ തൊഴിൽ സ്വഭാവത്തിന്  മാറ്റം വന്നിട്ടില്ലെന്നുമാണ് . ഈ വിഭാഗങ്ങൾക്ക്  യാതൊരു തൊഴിൽ മാറ്റമോ നഷ്ടമോ  ഉണ്ടാകുന്നില്ല എന്ന മാത്രമല്ല മറ്റ് വർണങ്ങളിൽ നിന്നും വർണ ബാഹ്യരിൽ നിന്നും എത്രയധികം  പേർ സേവനവൃത്തിയിലേക്ക് കടന്നാലും  ഉൾക്കൊള്ളാനാകുന്ന വിധം സേവന മേഖല അനുദിനം വികസിക്കുന്നു എന്നതാണ് വസ്തുത  . ഈ വികാസത്തിന് സൂക്ഷ്മ കാരണമാകട്ടെ ,  ഉന്നത വർണങ്ങളുടെ കർമ്മ മേഖലകൾ  സർക്കാരിന്റെയും നിയമങ്ങളുടെയും വ്യാപകമായ   ഇടപെടൽ കൊണ്ട്  അശാസ്ത്രീയമായി  സേവന മേഖലയായി    മാറ്റപ്പെടുന്നത് കൊണ്ടാണ് .  ഇത്തരത്തിൽ എല്ലാ ജനവിഭാഗങ്ങളും ശൂദ്ര വിഭാഗങ്ങളായി പരിവർത്തിപ്പിക്കപ്പെട്ടാൽ ആ ദേശം വിഭവ ദാരിദ്ര്യം കൊണ്ടും കലാപങ്ങൾ കൊണ്ടും പ്രകൃതി ക്ഷോഭങ്ങൾ കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും നശിക്കുമെന്ന് സ്മൃതികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്   . 

                         ഒരു കാലത്ത് ബ്രാഹ്മണർ മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന ആസൂത്രണ മേഖലയും   അധ്യാപന വൃത്തിയും  ഉന്നത വിദ്യാഭ്യാസവും   ഗവേഷണവും ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ക്ഷത്രിയർ  മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന സൈനിക , അഡ്മിനിസ്ട്രേറ്റിവ്  മേഖലകൾ   ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ഒരു കാലത്ത് വൈശ്യന്മാർ  മാത്രം കൈകാര്യം ചെയ്തു വന്നിരുന്ന ബാങ്കിംഗ് , ഗോ രക്ഷണം , കൃഷി തൊഴിൽ  മേഖല, എന്നിവ  ഇന്ന് പൂർണമായും സേവന മേഖലയായി മാറ്റപ്പെട്ടു കഴിഞ്ഞു . ഒരു കാലത്ത് ദൈനം ദിന വൃത്തി ആയി പ്രതിഫലേച്ഛ  കൂടാതെ   ബ്രാഹ്മണർ നടത്തിക്കൊണ്ട് പോയിരുന്ന ക്ഷേത്ര വൃത്തികൾ പോലും സർക്കാരിനും സ്വകാര്യ വ്യക്തികൾക്കും അധീനമായി മറ്റൊരു സേവന മേഖലയായി മാറി . രാഷ്ട്രീയ രംഗമാകട്ടെ പേരിനു പോലും ക്ഷത്രിയന്മാരില്ലാതെ അന്ത്യജന്മാരും വർണ ബാഹ്യരും ഏറ്റെടുത്തിരിക്കുകയാണ് . ബ്രാഹ്മണരെ അവരുടെ വർണ ധർമ്മങ്ങളിൽ ശ്രദ്ധിക്കുന്നതിനായി  രാജഭരണകാലത്ത് ടാക്സിൽ നിന്ന് ഒഴിവാക്കിയിരുന്നതാണ് . 
                  
                                      എല്ലാ തൊഴിൽ മേഖലകളും സേവന മേഖലകളായി പരിവർത്തിപ്പിച്ചപ്പോൾ അവയിലെല്ലാം ജനസംഖ്യാനുപാതികമായി  സംവരണവും സെക്കുലർ മാനദണ്ഡങ്ങളും ബാധകമായി . പഠനത്തിലും പഠിപ്പിക്കലിലും നിയമ നിർമ്മാണത്തിലും  100 ശതമാനം തൊഴിൽ അവകാശമുണ്ടായിരുന്ന ബ്രാഹ്മണർ കോളേജ് വിദ്യാഭ്യാസത്തിനും വാധ്യാര് ജോലിക്കും  നിയമ സഭകളിലും ആസൂത്രണ മേഖലയിലും  യാതൊരു  പ്രത്യേക പരിഗണനക്കും അർഹതയില്ലാത്ത വിഭാഗമായി .    ബ്രാഹ്മണർക്ക് ദാനം നൽകുക എന്ന ചടങ്ങ് അനുദിനം ഇല്ലാതായി വരുന്നു . രാജഭരണം പോയതോടെ  തുടർന്ന് വന്ന  ജനാധിപത്യ സർക്കാരുകൾ    ബ്രാഹ്മണരിൽ നിന്ന് എല്ലാ വിധ നികുതികളും  പിരിച്ചു തുടങ്ങി . അതിനാൽ  ശൂദ്ര വൃത്തി ചെയ്ത്  ധനം സമ്പാദിക്കുവാൻ അവർ നിര്ബന്ധിതരായി .          

                           അടുത്തതായി ക്ഷേത്ര ശാന്തി വൃത്തി എന്ന മേഖല  മുഴുവനായി  സർവ്വീസ്  ആകുന്നതോടെ   ജനസംഖ്യാനുപാതികസംവരണം വന്ന് നിലവിലുള്ള  തൊഴിൽ ലഭ്യതയുടെ  ഒന്നോ രണ്ടോ ശതമാനത്തിന് മാത്രം അർഹതയുള്ള വിഭാഗമായി  ബ്രാഹ്മണർ ആ മേഖലയിലും  പരശുരാമദത്തമായ  ഭൂമിയിൽ നിന്ന്  കാലക്രമേണ   പുറത്ത് പോകും .   ഒരു കാലത്ത്  താലൂക്ക് കണക്കിന്  ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ടായിരുന്നു . അവർ ഇന്ന് മൂന്ന് നാല് സെന്ററിൽ  കഴിഞ്ഞ് കൂടുന്നു . നാടിന് മുതൽക്കൂട്ടാകേണ്ട   ലക്ഷക്കണക്കിന് ആളുകൾ രാഷ്ട്രീയക്കാരുടെ കുത്തിത്തിരുപ്പുകൾ കാരണം   രാജ്യം വിട്ട് പോയി അമെരിക്കയിലും  യൂറോപ്പിലും കാലയാപനം ചെയ്യുന്നു . 

                     നിലവിലെ സംവരണ വിഭാഗക്കാർ  അവരുടെ ജനസംഖ്യ വളർച്ചക്ക് അനുപാതമായി സംവരണ ശതമാന വർദ്ധനവിനും ക്ഷേമ പദ്ധതികളുടെ നിരക്ക് വർദ്ധനവിനും ഇളവുകൾക്കും ആവശ്യമുന്ന യിക്കുമ്പോൾ ബ്രാഹ്മണർക്കാകട്ടെ കഴിഞ്ഞ  വർഷങ്ങളായി ഉള്ള ജനസംഖ്യയായ ഒരു ശതമാനത്തിനു പോലും സംവരണത്തിന് ഈ പരശുരാമക്ഷേത്രത്തിൽ അർഹത ഇല്ല . ബ്രാഹ്മണന് സൂചി കുത്താനിട എന്ന നിലയിൽ ഒരു ശതമാനമെങ്കിലും സംവരണം കൊണ്ട് വരാൻ ശ്രമിച്ചാൽ ആ നിമിഷം നിക്ഷിപ്ത താത്പര്യക്കാരായ സംഘടിത ലോബികൾ കർമ്മായാത്ത ബ്രാഹ്മണ്യ വാദവും ആര്യ ദ്രാവിഡ സിദ്ധാന്തവും  ഉയർത്തിക്കൊണ്ട് വന്ന് ഉറഞ്ഞു തുള്ളും .

ബ്രാഹ്മണന് അർഹതപ്പെട്ടത്‌ 

                         യഥാർത്ഥത്തിൽ ബ്രാഹ്മണന് അർഹതപ്പെട്ടത്‌   ഇപ്പോൾ നിലനിൽക്കുന്ന  ശതമാന കണക്കിലുള്ള  ജാതി സംവരണമല്ല , മറിച്ച് വിദ്യാഭ്യാസ രംഗത്തും പൗരോഹിത്യത്തിലും ആസൂത്രണ, നിർദേശക , ഗവേഷണ,    അധ്യാപന മേഖലകളിലും ഭൂ സ്വാമിത്വം എന്നിവക്കുമുള്ള  നിരുപാധികമായ  മുൻ ഗണനയാണ് .   ഇത് പോലെ മറ്റ് വർണക്കാർക്കും  ഇതരന്മാർക്കും ഉചിതമായ മേഖലകളിൽ മുൻഗണന കല്പിച്ചാൽ പൊതു രംഗം സംശുദ്ധമാകുമെന്നതിൽ സംശയമില്ല . 
  
വർണം  എന്നത് ജാതിയായും(caste ) , കർമ്മം  തൊഴിലും (job ), ധർമം എന്നത് വെറും നിയമമായും (rule)  ലോപിപ്പിച്ചു .

                      വർണം ജാതികളായി പിരിഞ്ഞ് നിൽക്കുന്നതിനെ   പറ്റി ചരിത്രപരമായി അന്വേഷണം നടത്തുന്നതിന് പകരം , ഒരു കൂട്ടർ വർണവും ജാതിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് വാദിക്കുന്നുണ്ട് . നിയമവും നീതിയും നടപ്പിലാക്കേണ്ടവർക്ക് ചരിത്രാവഗാഹമോ നിഷ്പക്ഷതയോ കാണുന്നില്ലെന്നത് സ്വതന്ത്ര ഭാരതത്തിന്റെ ശാപമാ കുന്നു .  


                            നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന് നിയമ പുസ്തകത്തിൽ  പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് എല്ലാവർക്കുമറിയാം . തുല്യരായി കാണാൻ ശ്രമിക്കുന്നിടത്താണ് കുഴപ്പം തുടങ്ങുന്നത് എന്ന് ആർക്കുമറിയുന്നുമില്ല . നിയമം എല്ലാവര്ക്കും തുല്യമാകണമെങ്കിൽ നിയമം അനുസരിക്കേണ്ടവർ എല്ലാവരും ക്ളോൺ ചെയ്ത റോബോട്ടുകളോ അല്ലെങ്കിൽ പൂർണ പരതന്ത്രരോ ആയിരിക്കണം .  പ്രകൃതിയിൽ സാമ്യതയും തുല്യതയും ഉള്ളതിനേക്കാൾ അനേകായിരം മടങ്ങ് വൈവിധ്യവും വിത്യസ്തതയുമാണ് ഉള്ളത് . 

                        വിവിധ വർണങ്ങളിലായി  മൊത്തം ജനസഞ്ചയവും പരസ്പര പൂരകമായി വിവിധ പ്രവർത്തി മേഖലകളിൽ  വൈവിധ്യങ്ങളായ ലക്ഷ്യങ്ങളോടെ പരസ്പര കലഹമില്ലാതെ  ധർമം എന്ന ആധാരത്തെ അടിസ്ഥാനമാക്കി  ഭാരതത്തിൽ നിലനിന്നിരുന്നു .    അത്തരം സമൂഹത്തിൽ ജനസംഖ്യ വർദ്ധനവൊ  വിഭവ ദാരിദ്ര്യമോ പ്രശ്നമാകുകയില്ല  . സചേതനമായ സംസ്കാരമെന്ന്  മനസ്സിലാക്കേണ്ടത് സനാതന ധർമത്തെ ആശ്രയിച്ചുള്ള ഈ സംസ്കാരം മാത്രമാകുന്നു .   അതിനാലാണ്  മറ്റ് സംസ്കാരങ്ങളെല്ലാം നിയമങ്ങളെ ആശ്രയിച്ച് കാലം കൊണ്ട് നശിച്ചതും ഭാരതം മാത്രം സനാതന വർണ ധർമ വ്യവസ്ഥയെ ആശ്രയിച്ച്  ഇത്രയധികം   വൈവിധ്യങ്ങളോടെ  പരിപോഷിപ്പിക്കപ്പെട്ടതും . 

                         വർണവും    ധർമവും ക്ഷയിപ്പിക്കപ്പെട്ട്  അതാതിന്റെ സ്ഥാനത്ത്   ജാതിയും നിയമവും    ആണ്  ഇന്ന് നിലനിൽക്കുന്നത് . ഓരോ സംസ്കാരവും തനതായ അലിഖിതമായ  കീഴ് വഴക്കപരമായ ധർമ വ്യവസ്ഥിതിയിൽ നിന്ന് ഭ്രംശിക്കപ്പെട്ട് ലിഖിതമായ നിയമ വ്യവസ്ഥിതിയെ പൂർണമായി ആശ്രയിക്കാൻ എന്ന് തുടങ്ങുന്നുവോ അപ്പോൾ ആ സംസ്കാരത്തിൻറെ പതനം ആസന്നമായി  എന്ന് മനസ്സിലാക്കേണ്ടതാണ് . ധർമ മൂലമില്ലാത്ത  ലിഖിതമായ നിയമ വ്യവസ്ഥിതിയുടെ  ചട്ടക്കൂടും ഉള്ളടക്കവുമെല്ലാം കാഴ്ചക്ക് സുന്ദരമായി  തോന്നാം,  അതിൽ പലർക്കും  മേനി പറയാം എങ്കിലും  ക്രമേണ ദേശത്ത് ജനവിഭാഗങ്ങൾ തമ്മിലുള്ള  മത്സരത്തിനും ക്ഷാമത്തിനും കെടുകാര്യസ്ഥതക്കും അവകാശ തർക്കങ്ങൾക്കും  കലാപത്തിനും കാരണമാകുന്നു . ഇതിൽ സംശയമുള്ളവർക്കായി  ഒന്ന് കൂടി പറയാം .  ഇപ്പോൾ ലഭിക്കുന്ന വ്യക്തി അവകാശങ്ങൾ എല്ലാം നിയമാവലി   ഉള്ളത്  കൊണ്ടല്ലേ എന്ന്  ചോദിച്ചാൽ  അനുദിനം പെരുകുന്ന സാമൂഹിക അനീതികളുടെയും  അസമത്വങ്ങളുടെയും   അസ്വസ്ഥതകളുടെയും ജനസംഖ്യാപരമായ പ്രശ്നങ്ങളുടെയും  ഉത്തരവാദിത്വവും  കൂടി അതേ  നിയമാവലികളുടെ അക്കൗണ്ടിൽ  ചേർത്ത് ഗുണദോഷ വിചാരം ചെയ്യണം    .    

                           നിയമപരമായ അവകാശങ്ങളേക്കാൾ അനേകം മടങ്ങ് ഉറപ്പുള്ളതാണ് ധാർമിക സമൂഹത്തിലെ അവകാശങ്ങൾ . ധാർമിക സമൂഹം എന്നത് ഉട്ടോപ്യയല്ലേ എന്ന ചോദിച്ചാൽ അല്ല .     ഇന്നും സമൂഹത്തിൽ വർണ/ജാതി പരമായ ചില കീഴ് വഴക്കങ്ങൾ തുടരുന്നുണ്ട് എന്നും,  ആ അർത്ഥത്തിലും ആ വ്യാപ്തിയിലും ഇത് പരിമിതമായ ധാർമിക സമൂഹം കൂടി ആണെന്നും പറയാം . ഉദാഹരണത്തിന് ബ്രാഹ്മണപുത്രൻ 8 വയസ്സിൽ പൂണൂലിട്ട് ക്ഷേത്ര ശ്രീകോവിലിൽ കയറുന്നതിൽ ആർക്കും അസ്വസ്ഥത തോന്നുന്നില്ല . മറിച്ച് അബ്രാഹ്മണനാണെങ്കിൽ അത് അമ്പതാം വയസ്സിലും , അക്കാദമിക് യോഗ്യത നേടിയിട്ടായാലും  വാർത്തയാകുന്നുമുണ്ട് .  ജാതി ബ്രാഹ്മണൻ മദ്യപിച്ചാൽ അത് സാമാന്യ ജനങ്ങൾക്ക് വാർത്തയാണ് .  എന്നാൽ അയാൾക്കൊപ്പം നടക്കുന്ന ഇതരൻ   മദ്യപിച്ചാൽ അത് വാർത്തയല്ല   '' മത്തൻ വള്ളിയിൽ കുമ്പളം കായ്ക്കുമ്പോഴാണ് വാർത്ത ഉണ്ടാവുന്നത്  '' എന്നതാണ് ഇതിലെ   യാഥാർഥ്യം . 

ധാർമിക വ്യവസ്ഥയും ശാസ്ത്രവും നിയമങ്ങളുടെ ആവിർഭാവവും 

                 സമൂഹം ധാര്മികമാണെങ്കിൽ കീഴ് വഴക്കങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുന്നു  (സത്യയുഗം) . ക്രമേണ അധർമം കൂടുമ്പോൾ   ശാസനകളും വിലക്കുകളും (സ്മൃതികൾ)   ഉണ്ടാവുന്നു (ത്രേതാ യുഗം) .   തുടർന്ന്  അവയെ ക്രോഡീകരിക്കുന്ന വിവിധങ്ങളായ  ശാസ്ത്രങ്ങൾ   ആവിര്ഭവിക്കും (ദ്വാപരഃ യുഗം)  . പിന്നെയും അധർമം വർദ്ധിച്ച് ആരും ശാസ്ത്രങ്ങളും വിലക്കുകളും  അനുസരിക്കാതാകുമ്പോൾ  ലിഖിതങ്ങളായ നിയമങ്ങൾ വരും (കലിയുഗം പ്രാരംഭ  ഘട്ടം )  . നിയമം കേവലമായ ചില നിയന്ത്രണങ്ങളോടു കൂടിയതായിരിക്കും  .  നിയമങ്ങൾ   പരാജയപ്പെടുന്നിടത്ത് വൈകാതെ തന്നെ  പ്രകൃതി ക്ഷോഭങ്ങളും മനുഷ്യനിർമ്മിത ദുരന്തങ്ങളും സംഭവിക്കും . മേല്പറഞ്ഞ പരിണാമത്തിലെ നിയമകാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത് .  എവിടെ  നിയമവും നിയന്ത്രണവും  പരാജയപ്പെടുന്നുവോ അവിടെയെല്ലാം ദുരന്തങ്ങൾ ഉണ്ടാവുന്നത് അനുഭവത്തിൽ കാണാം .

                       ലിഖിതമായ അഥവാ  പുതുക്കുന്ന  നിയമ വ്യവസ്ഥയിൽ ''ഇവിടെയാണ് കുഴപ്പം അവിടെയാണ് കുഴപ്പം'' '' ഇതാണ് ശരി അതാണ് ശരി ''  എന്നിങ്ങനെ തർക്കിച്ച് കലഹിച്ച്   , ഒരു തരം  അംഗീകൃത ആൾകൂട്ടമായ നിയമ നിർമ്മാണ സഭകൾ ഒരു തീരുമാനവുമെടുക്കാനാകാതെ വരുമ്പോൾ  അതൊക്കെ കാണാനും കേൾക്കാനും ഇടവരുന്ന സാമാന്യ ജനങ്ങൾ   നിയമത്തിൽ വിശ്വാസം നഷ്ടപ്പെട്ട്    കലഹിച്ച്   നശിക്കാനിടയാകുന്നു .  നിയമം കൊണ്ട് മാത്രം  സംരക്ഷിക്കപ്പെടുന്ന ഒരു സംസ്കാരമോ സ്ഥാവര ജംഗമങ്ങളോ  ലോകത്ത്   എവിടെയും  ഇല്ല എന്നതാണ് വസ്തുത  . ഏതെങ്കിലും സംസ്കാരം (cultural civilization )  എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അവിടെ തനതായ പുരാതന  ധർമ വ്യവസ്ഥയുടെ ഏതോ ഒരു അംശമോ സ്വാധീനമോ  സംരക്ഷണമോ  ഇന്നും  നില നിൽക്കുന്നുണ്ട് എന്നത് കാരണമാണ് അത് നിലനിൽക്കുന്നത് . ഇന്ന് കാണപ്പെടുന്ന സമൂഹം ഒരു തനതായ സംസ്കാരം (cultural civilization )   സൃഷ്ടിക്കാനോ ഉള്ളത് പരിപാലിക്കാനോ കഴിയാത്ത വിധത്തിലുള്ള  വെറും ആൾക്കൂട്ടങ്ങൾ ആയി കൊണ്ടിരിക്കുകയാണ് .  ധർമം ഇല്ലാതെ നിയമം മാത്രം പ്രവർത്തിക്കുന്ന , എന്തിനും ഏതിനും തീർപ്പ് നിയമപരമായി   ആവണമെന്ന് വാശി പിടിക്കുന്ന  ആളുകൾ  ഉള്ള  സമൂഹം അരാജകത്വത്തിന്റെയും നാശത്തിന്റെയും  വക്കിലാണെന്ന് നിസ്സംശയം പറയാം . 

ഷോഡശസംസ്കാരങ്ങളും  വർണ പരിവർത്തനവും .

               ബ്രാഹ്മണരിലെ പുരോഗമന പക്ഷക്കാരായ ചില ആളുകൾ അപരന്മാരെ  ചില കർമ്മങ്ങൾ ചെയ്ത് പരിവർത്തനം ചെയ്യാമെന്ന് പറയുന്നു . സമുദായത്തിൽ വിവാഹത്തിന് ആവശ്യത്തിന് പെൺ കുട്ടികളില്ലാത്തതിനാൽ അവർ തങ്ങളുടെ ആൺകുട്ടികൾക്ക് മിശ്ര വിവാഹിതരുടെ മക്കളെ ബ്രാഹ്മണ ആചാര പ്രകാരം വേളി  കഴിപ്പിച്ച് കൊണ്ട് വരുന്നതായും കാണുന്നു . ചിലർ അനാഥാലയത്തിൽ നിന്ന്  പെൺകുട്ടികളെ വിവാഹം കഴിച്ച്  , തുടർന്ന് ബ്രാഹ്മണ രീതിയിൽ ജീവിച്ച് വരുന്നതായും അവകാശപ്പെടുന്നു . ഇതിലേക്കായി വധുവിനെ യോഗ്യയാക്കുന്നതിന് വിവാഹ ചടങ്ങിന്  മുമ്പായി  ഷോഡശക്രിയയെന്ന ''ഒരു കർമ്മം''' ചെയ്ത്  ബ്രാഹ്മണ സ്ത്രീ ആക്കിയതായും അവകാശപ്പെടുന്നു .    യഥാർത്ഥത്തിൽ ഷോഡശ സംസ്കാരങ്ങൾ എന്താണെന്ന് പോലും അറിയാത്ത ആളുകളാണ് ഈ പാവങ്ങൾ . ഈ വിധം വിവാഹങ്ങളിൽ ഇപ്പോൾ ധാരാളമായി ബ്രാഹ്മണ സമൂഹം പങ്കെടുത്ത ആശീർവാദം നൽകുന്നതായി കാണുന്നു .  ഇത് ഒരു താൽക്കാലിക  പ്രതിഭാസം മാത്രമാണെന്നും ഭാവിയിൽ  പെൺ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഈ വിധം സങ്കര വിവാഹങ്ങളുടെ അംഗീകാരം  , ഇതേ  സമുദായം   മുൻകാല പ്രാബല്യത്തോടെ   റദ്ധാക്കി കളയുമെന്നതും  അതിൽ ഏർപ്പെടുന്നവർ  ശ്രദ്ധിക്കേണ്ടതാണ് . സമൂഹത്തിൽ സ്മൃതിനിയമങ്ങൾ അറിയുന്ന ആളുകൾ (സ്മാർത്തന്മാർ)  പ്രത്യക്ഷത്തിൽ  തീരെ കുറയുന്നതാണ് ഇത്തരം കാര്യങ്ങളിൽ സാമാന്യ ജനങ്ങൾക്ക്  യഥാസമയം  വേണ്ട  അവബോധം ഇല്ലാതെ വരുന്നതിന് കാരണം . 

                      ആൺ പെൺ അനുപാത വ്യതാസം ഉണ്ടാകുന്നതനുസരിച്ച്  സമുദായങ്ങളിൽ   മിശ്ര വിവാഹം , ദത്ത് , സംബന്ധം ,  ബഹു ഭാര്യാത്വം , വിവാഹ മോചനം , ബഹു ഭർത്തൃത്വം , ഉപജാതി വിവാഹം   തുടങ്ങിയ വിവാഹ  വിഷയങ്ങളെ സംബന്ധിച്ച അഭിപ്രായങ്ങളും ഓരോ കാലങ്ങളിലും   മാറി മാറിയും .    ചരിത്രത്തിൽ ഇതെല്ലാം പല തവണ നടന്നിട്ടുണ്ട് . സ്വന്തം സന്താനം ഏത് വർണത്തിലായിരിക്കണമെന്ന്  വേണമെങ്കിൽ വിവാഹത്തിന് മുമ്പ് ആലോചിച്ച്  വിവാഹിതനാകാമെന്നല്ലാതെ   ,  നൂറിൽ  തൊണ്ണൂറ്റി അഞ്ച്  സ്വവർണ വിഭാഗക്കാരും മിശ്ര വിവാഹം ചെയ്യുന്നത് കണ്ട് താനും അത്  ചെയ്‌താൽ കുഴപ്പമില്ലെന്ന് ധാരണ വച്ചാൽ അത് തെറ്റാകും .  വസ്തുത എന്തെന്ന് വച്ചാൽ  ഭാവിയിൽ ആ അഞ്ച്  പേരുടെ സന്താനങ്ങളാണ് വർണത്തിന്റെ സവിശേഷതകൾ നില നിർത്തുക . മിശ്രവിവാഹിതർ   ബാഹ്യമായി പൂർവ വർണ കർമ്മങ്ങളിൽ  ഏർപ്പെട്ടാലും  കുടുംബവുമായി  നല്ല ബന്ധം നിലനിർത്തിയാലും ,  ഉടനെയോ അൽപ കാലം കൊണ്ടോ തലമുറ കഴിയുമ്പോഴോ അപര വിഭാഗങ്ങളിലേക്ക് സ്വാഭാവിക പ്രക്രിയയിലൂടെ മാറ്റപ്പെടുന്നത്  നിരീക്ഷിച്ചിട്ടുണ്ട് . ഇത് മനസ്സിലാകണമെങ്കിൽ  വർണത്തോടൊപ്പം കുലം  എന്ന സങ്കല്പത്തെ സംബന്ധിച്ചും വിശദമായി മനസ്സിലാക്കണം . കുലം എന്നത് മറ്റൊരു പോസ്റ്റിൽ വിശദീകരിക്കാം . 

യുവത്വത്തെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്നു 


                      ഭാരതത്തിലെ വർണ്ണ ജാതി സമ്പ്രദായങ്ങളെ സംബന്ധിച്ച് പാഠപുസ്തകങ്ങളിലൊന്നും വേണ്ട രീതിയിൽ പഠിപ്പിക്കുന്നില്ല എന്ന് മാത്രമല്ല തെറ്റായ വിവരങ്ങൾ രാഷ്ട്രീയ കക്ഷികൾ ഇടപെട്ട് തിരുകി കയറ്റുന്നുമുണ്ട് . ആനുകാലികങ്ങൾ ഉൾപ്പെടെ പുസ്തകങ്ങളിൽ നിന്ന് ശരിയായ വിവരങ്ങൾ ലഭിക്കുന്നില്ല എന്ന് മാത്രമല്ല അത് ഗ്രന്ഥാലയങ്ങളിലും മീഡിയയിലും അപ്രാപ്യമാകുകയാണ് താനും . വർണ്ണം സംബന്ധിച്ച് ശരിയായ വസ്തുതകൾ  സ്വയം മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ ഒരു പുരുഷായുസ്സ് മതിയോ എന്ന സംശയമാണ് . അങ്ങനെയിരിക്കെയാണ്  അൽപ ബുദ്ധികളായ ആളുകൾ സ്റ്റേജ് പ്രസംഗത്തിലൂടെ വർണത്തേയും ജാതിയെയും  തുടച്ച് നീക്കാൻ ആഹ്വാനം ചെയ്യുന്നത് . മനുഷ്യർ ജാതിയുടെ അടിസ്ഥാനത്തിൽ മാത്രം സംഘടിക്കുന്നതോ ആവശ്യം ഉന്നയിക്കുന്നതോ    ഒരു തരം പാപമാണെന്ന തെറ്റായ ധാരണ അധികം ചിന്താശേഷിയില്ലാത്ത യുവജനങ്ങളിൽ വ്യാപകമായി അടിച്ചെല്പിക്കുകയാണ് . യഥാർത്ഥത്തിൽ ജാതി / വർണത്തിന്റെ പേരിൽ ന്യായമായ ഒരാവശ്യം ഉന്നയിക്കപ്പെട്ടാൽ അത് അനുവദിക്കുക, നടപ്പാക്കുക  എന്നത് ഭരണാധികാരികളെയോ കോടതിയെയോ സംബന്ധിച്ച് വളരെ എളുപ്പമാണ് . ഇത് തന്നെയാണ് മഹർഷിമാർ വർണ വിഭജന നിർദേശങ്ങൾ നൽകിയപ്പോൾ മനസ്സിൽ കണ്ടതും . 

                ഇന്ത്യയിലെ കോടതികളിൽ കോടിക്കണക്കിന് കേസുകൾ നിലവിലുണ്ടെന്നാണ് വാർത്ത . അവയിൽ ഭൂരിഭാഗത്തിലും നീതി നിഷേധിക്കപ്പെട്ടവർക്ക് യഥാസമയം നീതിയും ലഭിക്കില്ല . അറിവുള്ളവർ ഇവിടങ്ങളിൽ വ്യവഹാരത്തിന് പോവുകയുമില്ല . വർണ ധർമവും ഭാരതീയ നിയമ സമ്പ്രദായവും നിലവിൽ ഉണ്ടായിരുന്നെങ്കിൽ  ഇത്തരം ഭാരിച്ച നിയമസംവിധാനങ്ങളുടെ ആവശ്യം പോലും ഉണ്ടാകുമായിരുന്നില്ല . മാത്രമല്ല ഇന്ന് എല്ലായിടത്തും കാണുന്ന ക്യൂ നിൽക്കൽ , ജന തിരക്ക് എന്ന സംഗതിയും വർണ വ്യവസ്ഥയിൽ കാണില്ല . 

ചരിത്രപരമായ ദുഷ്പ്രചാരണം 

                    ബ്രിട്ടീഷുകാരും അന്യമതസ്ഥരും ഭാരതത്തിൽ അധിനിവേശം നടത്തിയത് ഇവിടത്തെ ജാതി വ്യവസ്ഥ കാരണമാണെന്നാണ്   ദുഷ്പ്രചാരണം . യാഥാർത്‌ഥത്തിൽ ജൈനബുദ്ധ പ്രബോധനങ്ങളാലും  അവയുടെ സ്വാധീനത്തിൽ ക്ഷത്രിയാദി വർണങ്ങളിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വടക്കേ ഇന്ത്യയിൽ വിദേശ ശക്തികൾക്ക് കടന്നു വരാനുള്ള വിള്ളലുകൾ ഒരുക്കിയത് എന്ന് കാണാം . ഒന്നിച്ച് നിൽക്കേണ്ട ഹിന്ദു രാജാക്കന്മാർ മതി കെട്ട് വെറും സ്വാർത്ഥവ്യക്തികളായി പരസ്പരം കുത്തി നശിച്ചതിനെ ആ രീതിയിൽ രേഖപ്പെടുത്തുന്നതിന് പകരം കപട ബുദ്ധികളായ ചരിത്രനിർമ്മാതാക്കൾ അതിന്റെ കുറ്റമെല്ലാം ജാതി വ്യവസ്ഥയുടെ  മേൽ പ്രതിഷ്ഠിച്ചു . 

              ഭാരതത്തിൽ  ആദ്യ ഇസ്‌ലാമിക സേനയുടെ ആക്രമണം രേഖപ്പെടുത്തിയത് എ .ഡി  . 649 ൽ ആണ് . ഡൽഹിയിൽ സുൽത്താനത്ത് സ്ഥാപിക്കാനായത് 1211 ൽ . അത് വരെ പല യുദ്ധങ്ങളും നടന്നു . ഡൽഹിയിലെ സുൽത്താനത്ത് ഏതായാലും ഒരു നാൾ കൊണ്ട് ഉണ്ടായതല്ല . നാനൂറിലധികം വർഷമെടുത്തു . ആരാണ് പ്രതിരോധിച്ചത് ? എന്താണ് വിദേശ ഭരണത്തെ പ്രതിരോധിക്കാൻ കാരണമായത് ? ഒറ്റ ഉത്തരമേ ഉള്ളൂ . സാമ്പ്രദായികമായ ജാതി വർണ വ്യവസ്ഥ . 

                       ഭാരതത്തിൽ യൂറോപ്യൻമാർ വന്നത് 1498 ൽ . ഭാരതം അവരുടെ നിയന്ത്രണത്തിലേക്ക് വഴുതിയത് 1757 ൽ . യൂറോപ്യൻമാർ  ഭാരതം വിടുമ്പോഴും അവർ നേരിട്ട് ഭരിക്കാത്ത നാടുകൾ ഇവിടെ ഉണ്ടായിരുന്നു .  ഇക്കാലമത്രയും യൂറോപ്യൻമാരെ  പ്രതിരോധിക്കാൻ  ഭാരതത്തിൽ ഉടനീളമായി ഒരു ഭരണ കൂടവും ഉണ്ടായിരുന്നില്ല . അപ്പോൾ ഇത്രയും കാലം ആരാണ് ചെറുത്ത് നിൽപ് സംഘടിപ്പിച്ചത് ? . ഒറ്റ ഉത്തരമേ ഉള്ളൂ . സാമ്പ്രദായികമായ ജാതി വർണ വ്യവസ്ഥയും അതിന്റെ സംസ്കാരവും 
               
ജന്മായത്ത വ്യവസ്ഥിതി തന്നെ യാഥാർഥ്യം 


  1 .      മനു സ്മൃതിയെയും അതിലെ വർണ വ്യവസ്ഥയെയും കുറ്റം പറയുന്ന അതേ പുരോഗമനവാദികൾ  മനു നിശ്ചയിച്ച  ജന്മായത്ത  വ്യവസ്ഥിതി പ്രകാരം  പിതൃ സ്വത്ത്        ജന്മാവകാശമായി   താനനുഭവിക്കുന്നതിലും അതെ പ്രകാരം തനിക്ക് ജനിച്ച  മക്കൾക്ക്  സ്വത്ത്    സ്വരുക്കൂട്ടുന്നതിലും തെറ്റോ കുറ്റമോ കാണുന്നില്ല .   കാലമേറെ പുരോഗമിച്ചിട്ടും തനിക്ക് ഉണ്ടായ പുത്രനെയല്ലാതെ കർമ്മായത്തമായ ഏതെങ്കിലും  അവകാശത്തിന്റെ പേരിൽ ഒരു പുരോഗമനവാദിയും   അന്യനെ പുത്രനായി  വരിക്കുന്നുമില്ല .    അതിനാൽ തന്നെ എല്ലാ പുരോഗമന വിപ്ലവങ്ങളും പരിണാമം കൊണ്ട്  സ്വന്തം മക്കൾക്കായി സ്വത്ത് സമ്പാദിക്കുന്നതിലേക്ക് ഒതുങ്ങി . അതായത് രാജസ്വവും ബ്രഹ്മസ്വവുമായിരുന്ന പ്രവർത്തന മേഖലകളെയും ഭൂസ്വത്തിനെയും സമ്പത്തിനെയും വർണേതരന്മാർക്ക്    പരമ്പരയായി അനുഭവിക്കാൻ പരിവർത്തിപ്പിച്ച് കൊടുക്കുന്ന ചാക്രികമല്ലാത്ത പ്രക്രിയയാണ് 'വിപ്ലവം' . 

             നാല്പതോ അമ്പതോ വര്ഷം മാത്രമായി ജന്മായത്തമായി താൻ ഉൾപ്പെട്ട  ജാതി വർഗ്ഗത്തിന് നൂറ്റാണ്ടുകൾ മുമ്പ് ഉണ്ടായിരുന്ന വിലക്കുകളുടെ  പേരിൽ എന്തെല്ലാം ആനുകൂല്യം ലഭിക്കുമോ അതിനൊന്നിനും കർമ്മായത്ത സിദ്ധാന്തം മൂലം തടസ്സം വരാതിരിക്കുവാൻ   നവപുരോഗമനവാദികൾ  ഒളിഞ്ഞും  തെളിഞ്ഞും ചരട് വലിച്ച് കൊണ്ട് തന്നെ ഇരിക്കും . കർമ്മായത്തമാണ് സകല യോഗ്യതയുടെയും അടിസ്ഥാനമെന്ന് വലിയ ജനക്കൂട്ടത്തെ മുൻ നിർത്തി ഇവർ പ്രസംഗിക്കുമെങ്കിലും യഥാർത്ഥത്തിൽ  കർമ്മായത്ത വ്യവസ്ഥിതിയെ ഏറ്റവും ഭയപ്പെടുന്നതും ഈ പുരോഗമനക്കാർ തന്നെ ആണ് . രാജസ്വമോ (സർക്കാർ വക) ബ്രഹ്മസ്വമോ (മെറിറ്റ് / മേന്മ അടിസ്ഥാനമാക്കിയതെല്ലാം) , ദേവസ്വമോ (പ്രകൃതി വിലക്ക് ഉള്ളവ ) ആയ ഏതോ ഒന്നിനെ ചുളുവിൽ നേടുവാനും നില നിർത്തുവാനും സുഖിക്കാനുമുള്ള  ഒരു ഉപാധിയാണ് കർമ്മായത്ത  വാദം . അത് ലഭിച്ചു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് അവൻ പക്കാ ജന്മായത്തവാദി ആയി പെരുമാറും .  

                               കേരളത്തിലുള്ള ആയിരം വില്ലേജ് അധികാരികളിൽ ഒരാളെങ്കിലും കർമ്മായാത്ത സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കി ജാതി സർട്ടിഫിക്കറ്റ് നൽകുമോ ?   ഇല്ലെങ്കിൽ അതിനല്ലേ ഈ പുരോഗമന വാദികൾ   ആദ്യം നിയമ നിർമ്മാണം ആവശ്യപ്പെടേണ്ടത് ? .        ഇന്ത്യയിൽ പോയിട്ട് ലോകത്തെവിടെയെങ്കിലും കാണുമോ നിയമാനുസൃതമായ  കർമ്മായത്ത വർഗ്ഗീകരണം ? 
   
                        പേരെടുത്ത പല ഹിന്ദു മത പണ്ഡിതരും  രാഷ്ട്രീയക്കാരും  കൂടി വർണത്തേയും ജാതിയെയും  വ്യാഖ്യാനിച്ച് ദുഷിപ്പിച്ച് മുന്നോട്ടു പോകുമ്പോൾ  സത്യം തമസ്കരിക്കപ്പെടുയും വിഷയത്തിൽ സമൂഹം  കൂടുതൽ കൂടുതൽ അന്ധകാരത്തിലേക്ക് തള്ളപ്പെടുകയും ചെയ്യപ്പെടുന്നത് ദിനവും കാണുകയാണ് . 

                       ഒരു വർണത്തിൽ/ ജാതിയിൽ ജനിച്ചു വളർന്നത് കൊണ്ട് ഒരാൾക്ക് പൂർണ സമയവും ആ വർണ ധർമത്തെ പാലിച്ച് കൊണ്ട്  ജീവിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ  കഴിയണമെന്നില്ല .  എന്നാൽ അക്കാരണത്താൽ  അയാളെ കുറ്റപ്പെടുത്താതെ ഏത് വർണത്തിലായാലും  അതാത്  വർണ ധർമത്തിൽ കൂടുതലായി ഏർപ്പെടുവാനുള്ള സാഹചര്യങ്ങൾ സജ്ജനങ്ങൾ ഏർപ്പെടുത്തി കൊടുക്കുക തന്നെ വേണം . അതാത് വർണത്തിന് യോജിക്കുന്ന പ്രവർത്തിയിൽ ഓരോ ദിവസവും രണ്ടോ മൂന്നോ മണിക്കൂറ് എങ്കിലും ഏർപ്പെടാൻ തുടങ്ങിയാൽ രാജ്യത്തിൻറെ തലയിലെഴുത്ത് തന്നെ മാറും . കൂടുതൽ സമയം വർണ ധര്മത്തിലേർപ്പെടണമെങ്കിൽ  ഭരണ കർത്താവിൽ നിന്നുള്ള പിന്തുണ കൂടിയേ കഴിയൂ .  വർണ ധർമത്തിലേക്ക്  ആളുകളെ കൈപിടിച്ചുയർത്തേണ്ടത് രാജാവിൽ നിക്ഷിപ്തമായ കർത്തവ്യമാണെന്ന് ഓർമ്മിപ്പിക്കുന്ന   വിദുരനീതിയിലെ എട്ടാമധ്യായം ഇരുപത്തി ഒമ്പതാം ശ്ലോകം ഉദ്ധരിച്ച് കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ് .

വിദുരർ ധൃതരാഷ്ട്രനോട് പറഞ്ഞു . 

'' രാജാവേ , ഞാനിതു വരെ വിശദമായി പറഞ്ഞതിന്റെ  ചുരുക്കം ഇനി പറയാം . അങ്ങയുടെ പ്രജകളായ പാണ്ഡു പുത്രന്മാർ ക്ഷാത്ര ധർമ്മാനുഷ്ഠാനത്തിൽ നിന്ന് ദുര്യോധനാദികളാൽ വിലക്കപ്പെട്ടിരിക്കുന്നു . താങ്കൾ അധികാരം പ്രയോഗിച്ച് പാണ്ഡു പുത്രന്മാരെ അവരുടെ ധർമത്തിൽ തിരികെ വീണ്ടും ഏർപ്പെടുത്തി കൊടുക്കുക ''








Monday, July 15, 2019

Guruthvam [ഗുരുത്വം]

                                     

                                   ഗുരുത്വം എന്ന പദം ഗുരു എന്ന പദത്തിൽ നിന്നും നിഷ്പന്നമാ യതാകുന്നു . ഭാരം, വലിപ്പം ,യോഗ്യതാ സൂചന , ബഹുമാന സൂചന , മഹത്വം എന്നൊക്കെ അർഥങ്ങൾ ഉണ്ട് .

                           ഒരാൾ സാധകനായാലും ലൗകികനായാലും വളരെ അത്യാവശ്യം ആർജ്ജിക്കേണ്ടതും നിമിഷം തോറും പരിപാലിക്കേണ്ടതും ആയ ഗുണ സവിശേഷത ആണ് ഗുരുത്വം . ഗുണം ആയതിനാൽ  ഇത് വ്യക്തിയിൽ പ്രകടമാകുന്നതും  വ്യക്തിയുടെ ചുറ്റുപാടുകളെ സ്വാധീനിക്കുന്നതും ആകുന്നു .  ഗുരുത്വം എന്നത് വ്യക്തിയിൽ സാംലീനമായ മാനേജ്‌മെൻറ് ഗുണം കൂടി ആകുന്നു. ഒരാളെ മറ്റുള്ളവർ ശരിയായി വിലയിരുത്തുന്നത് തന്നെ യാഥാർത്ഥത്തിൽ അയാളുടെ ഗുരുത്വത്തെ മനസ്സിലാക്കിയിട്ടാണ് .  ഗുരുത്വം ഒരു വ്യക്തിയുടെ തീരുമാനങ്ങൾ , കാഴ്ചപ്പാട്, പെരുമാറ്റം , കുലീനത , സംസ്കാരം , പ്രവർത്തി, വിവേകം, പ്രശസ്തി എന്നിവയെ സ്വാധീനിക്കുമെന്നതിനാൽ ഇത് സംബന്ധിച്ച് അല്പം കൂടുതലായി വിശദമാക്കുന്നു .

                                 ഒരു വ്യക്തി ഗുരുത്വം ആർജ്ജിക്കുന്ന രീതി , ഗുരുത്വ ഭേദങ്ങൾ , എന്നിവ ഇനി പറയുന്നു.
1 . ലൗകിക ഗുരുത്വം



                            ഭൗതിക വിദ്യാഭ്യാസം , ധനസമ്പാദനം  , കുടുംബ പരിപാലനം , പദവി ആർജ്ജിക്കൽ ,  എന്നിവയിൽ സദാ വ്യാപാരിച്ച്  സാമൂഹിക ജീവിതം   നയിക്കുന്നവരാണ് ലൗകികന്മാർ . ഇവരിൽ ഭിക്ഷക്കാർ, വിദ്യാർത്ഥികൾ , ഉദ്യോഗസ്ഥന്മാർ, ഗൃഹസ്ഥൻമാർ,  കുലാചാര്യന്മാർ , തുടങ്ങി  ചക്രവർത്തി  വരെ ഉൾപ്പെടുന്നു .  പ്രപഞ്ചത്തിൽ ലൗകികന്മാർ അല്ലാത്തവർ തീരെ വിരളമാണ് .

                             ലൗകികരായ മുതിർന്നവരിൽ നിന്ന് പരിചരണം , നിയോഗം, ശുശ്രുഷ  , അനുസരണ , സേവനം എന്നിവയിലൂടെ സമ്പാദകന് ലഭിക്കുന്ന സവിശേഷ ഗുണമാണ് ലൗകിക ഗുരുത്വം . മുജ്ജന്മങ്ങളിൽ സമ്പാദിച്ച ലൗകിക ഗുരുത്വത്തിൻ്റെ പ്രഭാവമുണ്ടെങ്കിൽ ശ്രെഷ്ഠ  കുലത്തിങ്കൽ നല്ലവരായ കാരണവന്മാരുള്ള ഗൃഹങ്ങളിൽ ജനിക്കുന്നതിന് ഒരു കാരണ മായി തീരും . ലൗകിക ഗുരുത്വം ആർജ്ജിക്കുന്നതിന് ഏറ്റവും നല്ല സമയം ബാല്യകൗമാരയൗവനങ്ങൾ ആകുന്നു.

                    മുതിർന്നവരോടുള്ള ആദരവ് കൂടുന്നതനുസരിച്ച് ലൗകിക ഗുരുത്വവും കൂടുന്നു. കാരണവന്മാരിൽ സാത്വികരും ഉത്തരവാദിത്വമുള്ളവരും വിദ്യാ സമ്പന്നരുമായ ആളുകൾക്കാണ് ഗുരുത്വം കൂടുതൽ ഉണ്ടായിരിക്കുക . സമൂഹത്തിൽ ചോദ്യം ചെയ്യപ്പെടാത്ത ഉന്നത പദവി ലഭിക്കുന്നതിലേക്കുള്ള ഒരു കാരണവും കൂടി ആണ് ലൗകിക ഗുരുത്വം . ഉറച്ച വ്യക്തി , ദാമ്പത്യ ബന്ധങ്ങൾക്കും ലൗകിക ഗുരുത്വത്തിൻറെ സ്വാധീനം അത്യാവശ്യമാണ് .

                   ലൗകിക ഗുരുത്വം വർദ്ധിപ്പിക്കുന്ന മറ്റ് ചില വസ്തുതകൾ കൂടി ചുവടെ ചേർക്കുന്നു . സമയ നിഷ്ഠ പാലിക്കുന്നതും , വാക്ക്, ശുചിത്വം എന്നിവ പാലിക്കുന്നതും, മിതവ്യയവും , ഉചിതമായ മറുപടിയും , ഉചിത മായ വസ്ത്രധാരണവും , വാക്കുകൾ കുറച്ച് പ്രവർത്തിയിൽ ശ്രദ്ധിക്കുന്നതും മൗനവും ലൗകിക ഗുരുത്വം വർദ്ധിപ്പിക്കും .

2.  ആചാര്യഗുരുത്വം 



                ആചാര്യനായ ഗുരുവിൽ നിന്ന്  വിദ്യ അഭ്യസിക്കുന്ന കാലയളവിൽ അനുസരണം,  പരിചരണം,  ശുശ്രുഷ , നമസ്കാരം ,  ബഹുമാനം എന്നിവയാൽ ശിഷ്യനിൽ ആചാര്യ ഗുരുത്വം വർദ്ധിക്കുന്നു.

                 ഭാരതീയ ശാസ്ത്ര വിദ്യകളുടെ പഠനം,  പരിശീലനം,  അധ്യാപനം, എന്നിവയിലൂടെയും നാനാ മുഖമായി ആചാര്യ ഗുരുത്വം വർദ്ധിക്കുന്നു. ഗുരുവാകാനുള്ള യോഗ്യത, രാജ ബഹുമാനം,  ഗുരു പദവി,  പ്രയോഗ നൈപുണ്യം,  എന്നിവക്കെല്ലാം ആചാര്യ ഗുരുത്വം അത്യാവശ്യം ആണ്. 

3.  ആധ്യാത്മിക ഗുരുത്വം 



                             ശ്രുതിസ്മൃതി പുരാണ പഠനം, ഭഗവദ് സേവ , പൂജ , സത്‌സംഗം, തത്വ ചിന്തനം, ക്ഷേത്രദർശനം  , തീർത്ഥാടനം, ന്യായശാസ്ത്ര പഠനം,   നീതി സാരഗ്രൻഥങ്ങളുടെ പഠനം,  എന്നിവയും ഭക്തി ശ്രദ്ധയും, സമ്പ്രദായങ്ങളുടെ പരിപാലനവും ആധ്യാത്മിക ഗുരുത്വം വർദ്ധിപ്പിക്കുന്നു.  ലൗകികവും അസുഖകരവുമായ സംസാര ദുഖങ്ങളിൽ നിന്നും മുക്തി ഉണ്ടാകുന്നതിന് ആധ്യാത്മിക ഗുരുത്വം അത്യാവശ്യമാകുന്നു.

4.   ആധ്യാത്മിക സാധനാ ഗുരുത്വം 



                          ആചാര്യമുഖേന സിദ്ധമായ മന്ത്രങ്ങളുടെ യഥാവിധി ഉച്ചാരണം, പ്രാണായാമം,  യോഗവിദ്യ,  പൂജ,  ഹോമം,  യാഗം,  ആധ്യാത്മിക യജ്ഞങ്ങൾ, സന്ധ്യാവന്ദനം,  ഇഷ്ടദേവതാ ഭജനം,  തീർഥാടന യജ്‌ഞം എന്നിവയാൽ സാധനാ ഗുരുത്വം വർദ്ധിക്കുന്നു. ദേവതാ പ്രീതി , വരം , അതിഭൗതിക സിദ്ധികൾ , അതീന്ദ്രിയാനുഭൂതി , പാപനാശനം , ദോഷപരിഹാരങ്ങൾ എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ് സാധനാ ഗുരുത്വം .

5 . വിദ്യാഗുരുത്വം 

          ഒരു പ്രത്യേക വിഷയത്തിലെ ഉയർന്ന പഠനവും കാര്യഗ്രഹണശേഷിയും പാഠന മികവും ഗ്രന്ഥരചനാശേഷിയും മറ്റും സ്വപ്രയത്‌നത്താൽ  ആർജ്ജിക്കുമ്പോൾ ഉണ്ടാകുന്നത് വിദ്യാഗുരുത്വം . 

6 .  നൈമിത്തിക ഗുരുത്വം 


           പണ്ഡിതർക്ക് ചെയ്യുന്ന ഉചിതമായ സേവനങ്ങൾ കൊണ്ട് അവരുടെ പ്രീതിയിൽ നിന്നും നൈമിത്തിക ഗുരുത്വം വർദ്ധിക്കുന്നു.  വിശേഷ അവസരങ്ങളിലും ആപത് ഘട്ടങ്ങളിലും ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകമാണ് നൈമിത്തിക ഗുരുത്വം. പണ്ഡിതന്മാർ രചിച്ച വിശേഷ  ഗ്രന്ഥങ്ങളുടെ പാരായണം,  പരിപാലനം, അധ്യാപനം എന്നിവയിലൂടെയും നൈമിത്തിക ഗുരുത്വം വർദ്ധിക്കുന്നു.

7 .  രാജഗുരുത്വം 
                                             രാജാവ്, കോടതി, ന്യായാധിപന്മാർ, ഉദ്യോഗസ്ഥർ , കാലീനമായ നിയമ വ്യവസ്ഥകൾ , കല്പിതമായ പദവികൾ  തുടങ്ങിയവക്ക് അവരുടെ പദവിക്ക് അനുസൃതമായി ഗുരുത്വം ഉണ്ട്.  അവരുടെ ശാസനങ്ങൾ പാലിക്കുന്നത് രാജഗുരുത്വം വർദ്ധിപ്പിക്കും . രാജഗുരുത്വം  സമുദായ നേതൃത്വത്തിനും ധന സമ്പാദനത്തിനും ഉതകുന്നത് ആകുന്നു.  രാജഗുരുത്വം തീരെ കുറഞ്ഞാൽ  ഒരുവൻ വിപ്ലവ, കലാപ ശ്രമങ്ങളുമായി മുന്നോട്ട് പോകും . രാജഗുരുത്വമില്ലാത്തവൻ രാജാവായാൽ രാജ്യത്ത് എന്നും കലാപവും കൊള്ളി വപ്പും അധികാര തർക്കങ്ങളും സംഭവിച്ചു കൊണ്ടിരി ക്കും . രാജഗുരുത്വമില്ലാത്തവൻ പ്രജയാണെങ്കിൽ അവന് സ്ഥിരം വ്യവഹാര ങ്ങളും , തൊഴിൽ നഷ്ടവും ധന നാശവും , രാജകോപവും , കർമ്മരംഗത്ത് പ്രയാസങ്ങളും നേരിടേണ്ടി വരും . 

8 .  നിപുണ ഗുരുത്വം 

                 കരകൗശല വിദഗ്ധർ,  വിവിധ നിർമ്മാണ വിദഗ്ധർ, കലാ പ്രതിഭകൾ  തുടങ്ങിയവരിൽ നിന്ന് ആർജ്ജിതമാകുന്നത് നിപുണ ഗുരുത്വം.  തൊഴിൽ നൈപുണ്യത്തെ സ്വാധീനിക്കുന്നു . പരാശ്രയം കുറക്കുന്നു . 

                                                                      ലഘുത്വം 
    
                        ഗുരുത്വം പോയാൽ ലഘുത്വം ബാധിക്കും  . ഗുരുത്വം ഉയർച്ചക്ക് കാരണമാകുമ്പോൾ ലഘുത്വം സാംസ്കാരികവും സാമൂഹികവും ആയ അധ : പതനത്തിനും കാരണമാകുന്നു.

                         തെറ്റായ തീരുമാനങ്ങൾ,  കൈയബദ്ധങ്ങൾ ,വിധേയത്വം, ദൗർബല്യങ്ങൾ, അശ്രദ്ധ,  അനിയന്ത്രിതാവസ്ഥ, മറവി ,  അജ്ഞാനം ,  മനോരോഗങ്ങൾ,  അന്യ വിദ്വ്‌വേഷം,  ആത്മനാശം തുടങ്ങി എല്ലാ വിധ പതനങ്ങൾക്കും ലഘുത്വം കാരണമാകും.

                 ലഘുത്വം ബാധിച്ചവനോട് സംസാരിക്കുവാനോ ഏതെങ്കിലും വിധത്തിൽ  ബന്ധം വക്കുന്നതിനോ സജ്ജനങ്ങൾ മുതിരുകയില്ല. ലഘുത്വം ബാധിച്ചവർക്ക് പൊതുവെ എല്ലാറ്റിനോടും ഒരു തരം പുച്ഛം ആയിരിക്കും. പരനിന്ദക്ക് പുറമേ അവർ ആത്മനിന്ദ കൂടി ചെയ്തു കൊണ്ടാണ് സംസാരിക്കുക. എന്തിലും ഏതിലും വഴക്കിടുകയും എല്ലാത്തിനെയും ചോദ്യം ചെയ്യുകയും ചെയ്യും.  ഇന്ന്  തന്റെ നിലപാട് ഇന്നതെങ്കിൽ നാളെ മറ്റൊന്ന് എന്നിങ്ങനെ ഗുരുത്വം കെട്ടവർ ഒന്നിലും ഉറച്ച് നിൽക്കുകയില്ല.   മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളിൽ ഒരു തരം സുഖവും ഇവർക്ക് അനുഭവപ്പെടും.
                                  മുജ്ജന്മങ്ങളിലെ  ഗുരുത്വ നാശം ഹേതുവായി ശരിയായ ഉപദേശങ്ങളും രക്ഷാ കർത്തൃത്വവും ഇല്ലാതെ ഒരു ജന്മം മുഴുവൻ തീർക്കേണ്ട അവസ്ഥ വരെ ചിലർക്ക് സംജാതമാകാറുണ്ട്. അത്തരത്തിൽ പെട്ടാൽ ഗുരുത്വ വർദ്ധനയ്ക്ക് മേല്പറഞ്ഞത് എന്തെല്ലാമോ അതെല്ലാം ചെയ്തു വരേണ്ടതാണ്. ലഘുത്വം പരിധി വിടുമ്പോൾ ശാപത്തിനും അത് മൂലമുള്ള ദുരനുഭവത്തിനും കാരണമാകും  . വലുതായ തെറ്റുകൾക്ക്  ഉടൻ  ദണ്ഡ നമസ്കാരം ചെയ്ത് പ്രതിവിധി തേടണം .

          ചെറുപ്പം മുതൽക്കുള്ള ലഘു സ്വഭാവം ലോകാക്രോശത്തിനും ശാപങ്ങൾക്കും വഴി വക്കുമെന്നതിനാലും  അതിലൊരു പങ്ക് രക്ഷിതാക്കൾക്കും വിഹിതമാകുമെന്നതിനാലും കുട്ടികളിൽ  ലഘു സ്വഭാവം ഉണ്ടാകാതിരിക്കാനും  ഗുരുത്വം വർദ്ധിപ്പിക്കുന്നതിനും   രക്ഷാകർത്താക്കൾ അതീവ ശ്രദ്ധ ചെലുത്തേണ്ടതാകുന്നു .

ജാതകത്തിലെ ഗുരുത്വം 

                ജാതകത്തിൽ വ്യാഴം ആധ്യാത്മിക, ആചാര്യ ഗുരുത്വങ്ങളുടെയും , സൂര്യ ചന്ദ്രന്മാർ ചൊവ്വ ,  ബുധൻ ,ശുക്രൻ ,  ശനി എന്നിവർ ലൗകിക ഗുരുത്വ ത്തിന്റെയും ബുധൻ ,ശുക്രൻ എന്നിവർ നിപുണ ഗുരുത്വത്തിന്റെയും  ബുധൻ  വിദ്യാ നൈമിത്തിക ഗുരുത്വത്തിന്റെയും      സൂര്യൻ  രാജഗുരുത്വത്തിന്റെയും കാരകത്വം വഹിക്കുന്നു . രാശി  നവാംശകങ്ങളിൽ  ബലവാനായി ശുഭയോഗദൃഷ്ടിയോടെ കേന്ദ്ര ത്രികോണങ്ങളിലും  പതിനൊന്നാമിടത്തും  നിൽക്കുന്ന ഗുരുത്വ കാരക ഗ്രഹം  തജ്ജന്മത്തിലെ ഗുരുത്വയോഗസിദ്ധി കളെയും  സൂചിപ്പിക്കുന്നു . ജാതകത്തിൽ വ്യാഴം ബലവാനായി കേന്ദ്ര ത്രികോണങ്ങളിലും  പതിനൊന്നാമിടത്തും  നിന്നാൽ സാധകൻറെ  അർഹതക്കനുസരിച്ച് യഥാ സമയം തന്നെ യോഗ്യനായ ഗുരു പ്രാപ്തനാകും .
         
                          കാരക ഗ്രഹങ്ങൾ ലഗ്നാൽ 6 ,8 ,12 എന്നിവിടങ്ങളിൽ നിന്നാൽ വിശേഷിച്ച് ശുഭായോഗ ദൃഷ്ടികൾ ഇല്ലാതെ വരികയും ചെയ്‌താൽ ഗുരുത്വ ദോഷം കൊണ്ടുള്ള ശിക്ഷാ നടപടികൾക്കും എതിർപ്പുകൾക്കും വിധേയ മാകും . ഈ ഗ്രഹങ്ങൾ പാപ ഗ്രഹയോഗം ചെയ്‌താൽ പരിഹാരം ചെയ്യുക പ്രയാസകരമായിരിക്കും .


               കാരകന് നീചം, മൗഡ്യം , ഗ്രഹണം , പാപമധ്യ സ്ഥിതി , രാഹു,കേതു , ഗുളികൻ എന്നീ പാപ യോഗ ദൃഷ്ടി , ഇവ വന്നാൽ ഗുരുത്വ ദോഷത്തിന് പുറമെ പ്രാരാബ്ധമായി അനുഭവിക്കേണ്ട ദോഷ ഫലങ്ങളെയും ദുർ യോഗങ്ങളെയും  കൂടി സൂചിപ്പിക്കുന്നു. രാഹു,കേതു , ഗുളികൻ എന്നിവരും ബലഹീനരായ ശനി , ബുധൻ , ചൊവ്വ,സൂര്യൻ എന്നിവരും ലഗ്നവുമായി ബന്ധപ്പെട്ടാൽ ലഘുത്വ ബാധയുള്ള വ്യക്തി [ഗുരുത്വം കെട്ടവൻ ]   ആയി തീരും .

ഗുരുത്വം - പൊതുവായ സംഗതികൾ 
         
           ഇങ്ങനെ ഗുരുത്വ ദാതാക്കളും ഗുരുത്വവും പല വിധത്തിൽ പ്രത്യക്ഷവും അനുഭവ വേദ്യവും ആകുന്നു.  ഓരോ ഗുരുത്വ ഭേദങ്ങൾക്കും അതാതിന്റെ സ്വത്വവും പരിമാണവും ഗുണ വൈവിധ്യങ്ങളും ഉള്ളതിനാൽ ഒന്നിന് മറ്റൊന്ന് പരിഹാരമാകില്ല. വ്യക്തികൾക്കനുസരിച്ച് ഇവയിൽ ഓരോന്നിലും ഏറ്റക്കുറച്ചിൽ ഉണ്ടാകുകയും ചെയ്യും.  അതാത് ദിനങ്ങളിൽ നിർവ്വഹിക്കുന്ന കർമ്മങ്ങളോടൊപ്പം കർമഫലം ഉണ്ടാകുന്നതിന് പുറമേ ഗുരുത്വത്തിൽ മാറ്റം വന്നുകൊണ്ടേയിരിക്കുകയും ചെയ്യും.  കർമ്മഫലം ഒരുവന്റെ യോഗ്യത അനുസരിച്ച് ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ ആകും ഫലിക്കുക. എന്നാൽ ഗുരുത്വ വിത്യാസം കർമ്മം പൂർത്തിയായ ഉടൻ തന്നെ പ്രാബല്യ ത്തിൽ വരുന്നു എന്ന സവിശേഷത ഉണ്ട്.  കർമ്മഫലം,  അർഹത,  യോഗം എന്നിവ മറ്റൊരു അവസരത്തിൽ വിശദമാക്കാം. 

           ഉയർന്ന ഗുരുത്വമുള്ളയാളോട് ബഹുമാന പുരസ്സരം പെരുമാറുമ്പോൾ ഗുരുത്വം ഉയരുകയും അവരെ നിന്ദിക്കുകയോ പരിഹസിക്കുകയോ ചെയ്‌താൽ ഗുരുത്വം നഷ്ടപ്പെടുകയും ചെയ്യും.  സാധകൻറെ ഉയർന്ന ആധ്യാത്മിക സാധനാ ഗുരുത്വത്തെ  സാധകന്റെ  പ്രാർത്ഥനക്കും യോഗ്യതക്കും അനുസരിച്ച് വരം ആയി പരിവർത്തിപ്പിക്കുവാൻ  ദേവതകൾക്ക്  കഴിയും .

കലികാലത്തെ ഗുരു ശിഷ്യ ബന്ധങ്ങൾ 

                   കലികാലത്തിൽ ഗുരുത്വമുള്ള ആചാര്യ ഗുരുക്കന്മാരെയും മുതിർന്നവരെയും കണ്ടെത്തുവാൻ പ്രയാസമായി വരികയാണ് .  വിദ്യ സ്വന്തമാണെന്ന് ഭാവിക്കുക , ശിഷ്യനോട് അസൂയപ്പെടുക , ഗുരുദക്ഷിണ വാങ്ങാതിരിക്കുക , ദക്ഷിണ വാങ്ങിയിട്ടും ശിഷ്യനെ ഋണ ബാധ്യതയിൽ നിന്ന് മുക്തമാക്കാതിരിക്കുക , ശിഷ്യനെ കൊണ്ട്  അന്യായവും  വിധി നിഷേധപരവും ആയ കർമ്മങ്ങൾ ചെയ്യിക്കുക ശാരീരികമോ മാനസികമോ ആയി ചൂഷണം ചെയ്യുക എന്നിവയൊക്കെ ചെയ്തുവരുന്നവരായ ആളുകളുടെ കീഴിൽ കുട്ടികളെ പഠനത്തിന് വിടാതിരിക്കാൻ രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കണം . അതുപോലെ ശിഷ്യന്മാർ ആചാര്യഗുരുവിൻറെ സാമ്പത്തികം   , സുസ്ഥിതി, സത്‌കീർത്തി , കുലം , യശസ്സ് എന്നിവയെ ബാധിക്കുന്ന ഒരു വാക്കോ കർമ്മമോ പ്രയോഗിക്കാതെയുമിരിക്കണം . വിദ്യാ വിനയ സമ്പത്തുള്ളയാളും , വക്ര ബുദ്ധി, കാപട്യം എന്നിവ ഇല്ലാത്തയാളുമായ ഒരാളെയാണ്  ഗുരുവായി വരിക്കേണ്ടത് . അതാത് മേഖലയിലെ  ആചാര്യ ഗുരുവിൻറെ പരിപൂർണ അനുഗ്രഹമില്ലെങ്കിൽ ആ മേഖലയിൽ ശോഭിക്കാനാകില്ല .

                          കലികാലത്ത് ആചാര്യ ഗുരുക്കന്മാർ തീരെയില്ലാതാകുകയും  ധന സമ്പാദനത്തിനായി 'പഠിപ്പിക്കൽ' ഒരു ജോലി മാത്രമായി കാണുന്ന ആളുകൾ എല്ലായിടത്തും  രംഗത്ത് വരികയും ചെയ്യും . ഇപ്പോൾ ആ സ്ഥിതി ആയിക്കഴിഞ്ഞു .  യഥാർത്ഥ ഗുരു കാരണവന്മാരെ  ലഭിക്കുന്നില്ലെങ്കിൽ  വിഷമിക്കേണ്ടതില്ല . ഗുരുക്കന്മാർ  മഹർഷിമാരും ആചാര്യന്മാരും  രചിച്ച  ഗ്രന്ഥരൂപത്തിൽ നിലനിന്ന് കൊണ്ട് ഇന്നും നമ്മെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു.  ഗ്രന്ഥങ്ങളിൽ നിന്നും പരമാവധി കാര്യങ്ങൾ പഠിച്ചും എഴുതി വച്ചും പരിശീലിക്കുകയും ചെയ്ത ശേഷം പണ്ഡിത സഹവാസത്തിന് ശ്രമിക്കുക . കാലേന നൈമിഷികഗുരുവിൽ നിന്ന് വിദ്യ പൂർണ്ണമാകാനുള്ള  വിവരങ്ങൾ ലഭിക്കുക തന്നെ ചെയ്യും .



                         ''ശിവേ രുഷ്ടേ ഗുരുസ്‌ത്രാതാ ഗുരൗ  രുഷ്ടേ ന കശ്ചന''

[സംഹാര മൂർത്തി ആയ ശിവൻ കോപിച്ചാൽ കൂടി രക്ഷിക്കാൻ ഗുരു നാഥനുണ്ട് . എന്നാൽ ഗുരു കോപിച്ചാൽ രക്ഷിക്കുവാൻ ആരും കാണില്ല . - പരമശിവൻ  -  വാമകേശ്വര    തന്ത്രം ] .